സാലറി ചലഞ്ച് : വിസമ്മതപത്രം ഇന്നുകൂടി; പെൻഷൻകാരുടെ സംഘടനയുമായി ഇന്നു ചർച്ച
Saturday, September 22, 2018 1:05 AM IST
തിരുവനന്തപുരം: കേരളത്തിന്‍റെ പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിൽ വിസമ്മത പത്രം നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വിസമ്മതപത്രം നൽകിയ ജീവനക്കാർക്ക് ഇതു പിൻവലിക്കാൻ തുടർദിവസങ്ങളിലും അവസരം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ടു കൂട്ടത്തോടെ വിസമ്മത പത്രം നൽകാനുള്ള ശ്രമത്തിലാണു പ്രതിപക്ഷ സർവീസ് സംഘടനകൾ. സ്ഥലംമാറ്റ ഭീഷണിയിലൂടെ ജീവനക്കാരിൽനിന്ന് ഒരു മാസത്തെ ശമ്പളം സർക്കാർ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. എന്നാൽ, സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും സ്വമേധയാ ഒരു മാസത്തെ ശമ്പളം നൽകുമെന്നാണു ധനവകുപ്പ് അധികൃതർ പറയുന്നത്.

5.75 ലക്ഷത്തോളം സർക്കാർ ജീവനക്കാരിൽ വിസമ്മതപത്രം നൽകിയവരെ ഒഴിവാക്കിയാകും ശമ്പളം പിടിക്കാനുള്ള നടപടി സ്വീകരിക്കുന്നത്. ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാർക്കാണു വിസമ്മതപത്രം നൽകേണ്ടത്. സംസ്ഥാനത്തെ എയിഡഡ് സ്കൂൾ അധ്യാപകരിൽ ഭൂരിഭാഗവും വിസമ്മതപത്രം നൽകിയിട്ടുണ്ടെന്നാണു വിവരം. കൂടുതൽ പേർ ഇന്നു നൽകും. സ്ഥലംമാറ്റ ഭീഷണിയില്ലാത്ത സാഹചര്യത്തിലാണ് ഇവരിൽ ഭൂരിഭാഗവും വിസമ്മതപത്രം നൽകിയത്.


അതേസമയം, വിസമ്മത പത്രത്തിന്‍റെ സമയപരിധി ഇന്നു പൂർത്തിയാക്കാനിരിക്കേ ഡിസ്ബേഴ്സിംഗ് ഓഫീസർമാരും കടുത്ത സമ്മർദത്തിലാണ്. വിസമ്മതപത്രം വാങ്ങരുതെന്നു ഭരണാനുകൂല സംഘടനകളും പരമാവധി വിസമ്മതപത്രം ചോദിച്ചു വാങ്ങിക്കാൻ പ്രതിപക്ഷ സംഘടനകളും ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്നു കൂടുതൽ സമ്മർദത്തിലാകും.

സംസ്ഥാനത്ത് 30,000-ത്തോളം ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാരാണുള്ളത്. ഒരു മാസം മൂന്നു ദിവസം വീതം പത്തു മാസമായി ഒരു മാസത്തെ ശന്പളം നൽകുക, നാലാം ഗഡുവായി ലഭിക്കുന്ന ശമ്പള കുടിശിക ദുരിതാശ്വാസ നിധിയിലേക്കു നൽകുക തുടങ്ങിയ മാർഗങ്ങളാണു ജീവനക്കാർക്കു മുന്നിലുള്ളത്. ഇവയെല്ലാം വേർതിരിച്ച് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതും ഡ്രോയിംഗ് ഡിസ്ബേഴ്സിംഗ് ഓഫീസർമാരുടെ ജോലിയാണ്.

അതിനിടെ, പെൻഷൻകാരുടെ സംഘടനകളുമായി ധനമന്ത്രി ഇന്നു വൈകുന്നേരം ചർച്ച നടത്തുന്നുണ്ട്. പെൻഷനിൽ നിന്നു നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതിനുള്ള നിർദേശമാകും ഇന്നത്തെ യോഗത്തിൽ ഉയരുകയെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.