നിരാശയില്ല, സന്തോഷത്തോടെ സ്വീകരിക്കുന്നു: കെ. സുധാകരൻ
നിരാശയില്ല, സന്തോഷത്തോടെ  സ്വീകരിക്കുന്നു: കെ. സുധാകരൻ
Friday, September 21, 2018 12:40 AM IST
കൊച്ചി: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്കു പരിഗണിക്കാത്തതിൽ നിരാശയില്ലെന്നു നിയുക്ത കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരൻ. താൻ അതൃപ്തി പ്രകടിപ്പിച്ചെന്ന പ്രചാരണം തെറ്റാണ്. ഇനിയും ഒരുപാടു സമയമുണ്ട്. ഒരു പുതിയ കെപിസിസി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന സമയത്ത് കോണ്‍ഗ്രസ് പോലൊരു പാർട്ടിയിൽ നിരവധി പേരുകൾ ഉയർന്നു വരും. പല ഘടകങ്ങൾ പരിഗണിച്ചാണു തീരുമാനം വരിക. ചിലപ്പോൾ തന്‍റെ ആഗ്രഹവും ഇംഗിതവും സഫലീകരിച്ചില്ലെന്നു വരും. അത് കോണ്‍ഗ്രസ് പോലൊരു പാർട്ടിയിൽ അസ്വാഭാവികമല്ലെന്നും സുധാകരൻ വ്യക്തമാക്കി.

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. രാഷ്‌ട്രീയ ജീവിതത്തിലെ ധന്യമായ മുഹൂർത്തമായി ഇതിനെ കാണുന്നു. ഇതുവരെ നടത്തിയ രാഷ്‌ട്രീയ പ്രവർത്തനത്തിൽ പുതിയ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രചോദനമാണ് ഈ പദവി.


തന്നെ പരിഗണിച്ച എഐസിസി നേതൃത്തോടു നന്ദി അറിയിക്കുന്നു. പാർട്ടി തീരുമാനം ഏറ്റെടുത്തു താൻ കളത്തിലേക്ക് ഇറങ്ങുകയാണ്. എഐസിസി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു മുന്നോട്ടു പോകും. കോണ്‍ഗ്രസിനെ സംബന്ധിച്ച് എഐസിസിയാണ് അവസാനവാക്ക്. താൻ കളത്തിൽ ഇറങ്ങുന്പോൾ കരുത്തായി, തണലായി കൈത്താങ്ങായി കേരളത്തിലെ കോണ്‍ഗ്രസിന്‍റെ യുവജനങ്ങൾ തന്‍റെ കൂടെ ഉണ്ടാവണമെന്നും കെ. സുധാകരൻ പറഞ്ഞു.

പുതിയ ടീമിൽ പൂർണ വിശ്വാസമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ ചലനമുണ്ടാക്കാൻ ഈ ടീമിനു കഴിയും. കോണ്‍ഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നതു നാളുകളായി താൻ ആവശ്യപ്പെടുന്ന കാര്യമാണ്. സംഘടനാ ചിട്ടവട്ടമുള്ള ഒരു പാർട്ടി സംവിധാനത്തിലേക്കു പോകണമെങ്കിൽ നിലവിലുള്ള ഘടന മാറണം. സംഘടനാ തെരഞ്ഞെടുപ്പ് വഴി ജനങ്ങളുടെ പിന്തുണയോടെ ഒരു നേതൃത്വം വരണമെന്നും കെ. സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.