സമരത്തിനു പിന്നിൽ സങ്കുചിത താത്പര്യക്കാരെന്നു കോടിയേരി
സമരത്തിനു പിന്നിൽ സങ്കുചിത താത്പര്യക്കാരെന്നു കോടിയേരി
Friday, September 21, 2018 12:22 AM IST
തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ സമരത്തിനു പിന്നിൽ സങ്കുചിത താത്പര്യക്കാരാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോലാഹലത്തിന് ഇറങ്ങുന്നവർ അന്വേഷണത്തെ തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ എതിർക്കാനാകില്ല. എത്ര ഉന്നതരായാലും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടെത്തിക്കുന്നതിൽ തികഞ്ഞ നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.


ബിഷപ്പിനെതിരായ നടപടികളുടെ പേരുപറഞ്ഞ് സംസ്ഥാന സർക്കാരിന്‍റെ മികച്ച പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനാണ് ചിലർ ശ്രമിക്കുന്നത്. പരാതിക്ക് ആധാരമായ സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കടമയാണ്. അല്ലാതെ അറസ്റ്റ് ചെയ്യാനാകില്ല. ഇക്കാര്യം ഹൈക്കോടതിയും അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.