മുൻഗണനേതര വിഭാഗങ്ങൾക്ക് ഈ മാസം ഒരുരൂപ നിരക്കിൽ അഞ്ചു കിലോ അരി കൂടി
Wednesday, September 19, 2018 11:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനേതര വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഈ മാസം ഒരുരൂപ നിരക്കിൽ അഞ്ചുകിലോ അരികൂടി വിതരണം ചെയ്യാൻ മന്ത്രിസഭാ തീരുമാനം. പ്രളയബാധിത പ്രദേശങ്ങളിൽ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും അരി ലഭ്യമാകും.

പ്രളയബാധിത പ്രദേശങ്ങളിൽ അടുത്തമാസം മുൻഗണേനേതര വിഭാഗക്കാർക്ക് 10 കിലോ അരി നൽകും. വിൽപനക്കാർക്കുള്ള കമ്മീഷൻഎന്ന നിലയിലാണ് ഒരു രൂപ ഈടാക്കുന്നത്.കൈകാര്യച്ചെലവ് അടക്കമുള്ള മറ്റുചെലവുകൾ സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നു നൽകും.

ഇതുസംബന്ധിച്ച ഉത്തരവിറങ്ങുന്ന മുറയ്ക്ക് തിങ്കളാഴ്ചയോടെ അരിവിതരണം ആരംഭിക്കും. എല്ലാ കാർഡ് ഉടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണ 39 രൂപ നിരക്കിൽ നൽകും. പ്രളയബാധിത പ്രദേശങ്ങളിൽ കൃഷി ആവശ്യത്തിനും മറ്റും പമ്പു പ്രവർത്തിപ്പിക്കുന്നതിനും ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കും പെർമിറ്റിന്‍റെ അടിസ്ഥാനത്തിൽ നൽകും.

പ്രളയം കണക്കിലെടുത്ത് കേന്ദ്രസർക്കാർ 89,540 ടണ്‍ അരി നൽകിയിരുന്നു. ഇതുകൂടാതെ അന്ധ്ര, തെലുങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും ഭക്ഷ്യധാന്യം എത്തിച്ചിരുന്നു. ഇവയെല്ലാം ഉപയോഗപ്പെടുത്തിയാണു മുൻഗണനേതര വിഭാഗങ്ങൾക്ക് അരി നല്കുന്നത്. ഏതാണ്ട് 1.87 കോടി പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണു സർക്കാർ കരുതുന്നത്. നിലവിൽ നീല കാർഡുകാർക്ക് ആളൊന്നിന് രണ്ടുകിലോ അരിക്കും വെള്ളകാർഡിന് കാർഡ് ഒന്നിന് അഞ്ചുകിലോ അരിക്കുമാണ് അർഹത.


കേന്ദ്രം കഴിഞ്ഞമാസം 21 ന് അനുവദിച്ച 89,540 ടണ്‍ അരി ഏറ്റെടുക്കുന്നതിന് ഒക്ടോബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഒരുമാസത്തിനകം അരി ഏറ്റെടുക്കണമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം.

ഏതാണ്ട് 37 ശതമാനം അരിയാണ് ഇതുവരെ എടുത്തത്. വാഗണുകൾ എത്തുന്ന ദിവസം അരിയെടുക്കാൻ കഴിയില്ലെന്നും അതത് മാസത്തെ റേഷൻ കൂടി ഇതോടൊപ്പം ഏറ്റെടുക്കേണ്ടതുണ്ടെന്നും ഭക്ഷ്യ വകുപ്പ് എഫ്സിഐയെ അറിയിച്ചിരുന്നു. തുടർന്നാണ് സമയം നീട്ടി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.