എത്ര തവണ വേണമെങ്കിലും അന്വേഷിക്കട്ടെ: കെ.എം. മാണി
എത്ര തവണ വേണമെങ്കിലും  അന്വേഷിക്കട്ടെ: കെ.എം. മാണി
Wednesday, September 19, 2018 12:27 AM IST
പാലാ: യു ഡി എഫ്, എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് പലതവണ അന്വേഷിച്ചിട്ടും ബാർ കോഴക്കേസിൽ തനിക്കെതിരേ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം. മാണി. തെറ്റു ചെയ്തിട്ടില്ല.

നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. എത്ര വേണമെങ്കിലും അന്വേഷിക്കട്ടെ. ഏത് അന്വേഷണവും നേരിടാൻ തയാറാണ്. നാനൂറോളം സാക്ഷികളെ കണ്ടാണു വിജിലൻസ് റിപ്പോർട്ട് തയാറാക്കി കോടതിയിൽ സമർപ്പിച്ചത്. ബാറുകൾ തുറക്കാനോ പൂട്ടാനോ ഇടപെട്ടില്ല. സർക്കാരിന്‍റെ മദ്യനയം തീരുമാനിക്കുന്നത് മന്ത്രിസഭയാണെന്നും മാണി കൂട്ടിച്ചേർത്തു.


ഇന്നലെ രാവിലെ മുതൽ മാണി പാലായിലെ വസതിയിലുണ്ടായിരുന്നു. വിധിയെപ്പറ്റി ജോസ് കെ. മാണി ഉൾപ്പെടെ ഏതാനും പേരുമായി ഫോണിൽ സംസാരിച്ചശേഷമാണ് അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.