നിർബന്ധമായി ശന്പളം പിടിക്കുന്നതു പിടിച്ചുപറി: ഹൈക്കോടതി
നിർബന്ധമായി ശന്പളം പിടിക്കുന്നതു പിടിച്ചുപറി: ഹൈക്കോടതി
Tuesday, September 18, 2018 12:33 AM IST
കൊച്ചി: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസത്തിനായി നിർബന്ധിത ശന്പളപ്പിരിവ് നടത്താൻ ഉദ്യോഗസ്ഥർക്ക് എങ്ങനെ ഉത്തരവിടാൻ കഴിയുമെന്നു ഹൈക്കോടതി. ശന്പളം നിർബന്ധപൂർവം പിടിക്കുന്നത് പിടിച്ചു പറിക്കലാവുമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഒരുമാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉത്തരവിനെ ചോദ്യംചെയ്ത് ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് നൽകിയ ഹർജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ വിമർശനം. വിമർശനത്തെത്തുടർന്നു ശന്പളം പിടിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കുകയാണെന്നും തീരുമാനം അറിയിക്കാൻ സമയം വേണമെന്നും ദേവസ്വം ബോർഡിന്‍റെ അഭിഭാഷകൻ അറിയിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

ജീവനക്കാരുടെ അനുമതിയില്ലാതെ ഒരു ദിവസത്തെ ശന്പളം പോലും പിടിക്കാൻ സർക്കാരിന് അവകാശമില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. 50,000 രൂപ ശന്പളമുണ്ടെങ്കിലും 20,000 രൂപയിൽ താഴെ മാത്രം വീട്ടിൽ കൊണ്ടുപോകുന്ന ജീവനക്കാരുണ്ട്. പ്രളയദുരിതമനുഭവിച്ച ജീവനക്കാരുമുണ്ട്. ഇവരൊക്കെ എങ്ങനെയാണ് ഒരുമാസത്തെ ശന്പളം മുഴുവൻ നൽകുക. സംസ്ഥാനത്തെ നിലവിലെ സാഹചര്യം മനസിലാക്കിയ പൊതുജനങ്ങൾ സ്വമേധയാ സംഭാവന നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.


മലബാർ ദേവസ്വം ബോർഡ് നിശ്ചിതതുക നിർബന്ധമായും നൽകാൻ നേരത്തെ പറഞ്ഞിരുന്നു. സമാനനിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിച്ചിരിക്കുന്നത്. നിയമം നോക്കാതെ ഇത്തരമൊരുത്തരവ് എങ്ങനെയിറക്കാനാവും. ജീവനക്കാരുടെ ശന്പളം പിടിക്കാനുള്ള സർക്കാരിന്‍റെ സമാന നടപടി പരിഗണിച്ചാണ് ഉത്തരവെന്നു ദേവസ്വം ബോർഡ് വിശദീകരിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഉത്തരവിന്‍റെ നന്പറോ തീയതിയോ വ്യക്തമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സഹായത്തിനായി ഒരു അഭ്യർഥനയാണു നടത്തിയത്. ആ തീരുമാനത്തിന്‍റെ മഹത്വം മനസിലാക്കാതെയുള്ള ഉത്തരവാണു ദേവസ്വം ബോർഡ് ഇറക്കിയത്.

വിവിധ കോണുകളിൽനിന്നു പരാതി വന്നതോടെ നിർബന്ധിത പിരിവ് പാടില്ലെന്നു സെപ്റ്റംബർ 15നു ചീഫ് സെക്രട്ടറി വിവിധ വകുപ്പ് മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും കുറിപ്പ് നൽകിയിരുന്നു. രാജാവിനേക്കാൾ വലിയ രാജഭക്തിയാണു ദേവസ്വം ബോർഡ് കാട്ടിയത്. ഉത്തരവ് ഇറക്കുന്നതിനു മുന്പ് നിയമസെക്രട്ടറിയോട് ആലോചിച്ചിരുന്നോയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. മുഖ്യമന്ത്രിയുടെ അഭ്യർഥനപ്രകാരം ധാരാളമാളുകൾ സഹായം നൽകി. നിർബന്ധിത പിരിവുകൾ ഇത്തരം സഹായങ്ങളെ സാരമായി ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.