മുന്നൂലം ഭവൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
മുന്നൂലം ഭവൻ നമ്പൂതിരി  ഗുരുവായൂർ മേൽശാന്തി
Friday, March 16, 2018 12:40 AM IST
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ക്ഷേത്രം ഓതിക്കൻ കുടുംബാംഗം മുന്നൂലം മനക്കൽ ഭവൻ നമ്പൂതിരിയെ(45) തെരഞ്ഞെടുത്തു. ഇത് രണ്ടാംതവണയാണ് അദ്ദേഹം മേൽശാന്തിയാകുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഓതിക്കനായിരുന്ന മുന്നൂലം വാസുദേവൻ നമ്പൂതിരിയുടെയും ചെർപ്പുളശേരി ശ്രീകൃഷ്ണപുരം കുളക്കടവ് കുറുശാത്തമണ്ണ ഇല്ലത്തെ ആര്യ അന്തർജനത്തിന്‍റെയും മകനാണ്. ഗുരുവായൂർ തെക്കേനടയിൽ ജയകൃഷ്ണ അപ്പാർട്ട്മെന്‍റിലാണു താമസം. കഴിഞ്ഞ 21 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ പൂജകൾ ചെയ്തുവരുന്നു.

മലപ്പുറം കാളാട്ട് മനമൂർത്തീ ക്ഷേത്രം, വെളുവിൽ കാർത്ത്യായനി ക്ഷേത്രം, പുത്തുകുളങ്ങര ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ തന്ത്രിയുമാണ്. അച്ഛൻ വാസുദേവൻ നമ്പൂതിരി മൂന്നു തവണയും, ജ്യേഷ്ഠൻ ഹരി നമ്പൂതിരി ഒരുതവണയും മേൽശാന്തിയായിട്ടുണ്ട്. 2014 ഒക്ടാബറിലാണ് ഭവൻ നമ്പൂതിരി ആദ്യം മേൽശാന്തിയായത്. 48 അപേക്ഷകരിൽനിന്നു കൂടിക്കാഴ്ചയ്ക്കു 42 പേരെ ക്ഷണിച്ചിരുന്നു. ഇവരിൽ 39പേർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ച നടത്തി.


ക്ഷേത്രത്തിൽ ഉച്ചപൂജ നട തുറന്നപ്പോൾ കൂടിക്കാഴ്ചയിൽ യോഗ്യരായ 38 വ്യക്തികളുടെ പേരുകൾ വെള്ളി കുംഭത്തിൽ നിക്ഷേപിച്ചു. തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ചേന്നാസ് ഹരി നമ്പൂതിരിപ്പാട് എന്നിവരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി ഇ.പി. കൃഷ്ണൻ നമ്പൂതിരി നറുക്കെടുത്തു.

ഗുരുവായൂരപ്പന്‍റെയും അച്ഛന്‍റെയും അനുഗ്രഹംമൂലമാണു മേൽശാന്തിയാവാൻ അവസരം ലഭിച്ചതെന്നു ഭവൻ നമ്പൂതിരി പറഞ്ഞു. 12ദിവസത്തെ ഭജനത്തിനുശേഷം ഈമാസം 31ന് രാത്രി ചുമതലയേൽക്കും.

ശ്രീകൃഷ്ണപുരം കിഴിയേടത്ത് മനയിൽ ഷീജയാണു ഭാര്യ, എട്ടാം ക്ലാസ് വിദ്യാർഥി അനിരുദ്ധ് മകനാണ്. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ. കെ. രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി. ശങ്കുണ്ണിരാജ്, സി. ശങ്കരനുണ്ണി എന്നിവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.