കെഎസ്ആർടിസി പെൻഷൻ വിതരണം ചെയ്തു
കെഎസ്ആർടിസി പെൻഷൻ വിതരണം ചെയ്തു
Wednesday, February 21, 2018 2:17 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണം പുനരാരംഭിച്ചു. അഞ്ചു മാസത്തെ പെൻഷൻ കുടിശികയും തുടർന്നുള്ള മാസങ്ങളിലെ പെൻഷനും സഹകരണബാങ്കുകൾ വഴി വിതരണം ചെയ്യുന്ന നടപടിക്ക് ഒൗദ്യോഗിക ഉദ്ഘാടനചടങ്ങോടെയാണ് സർക്കാർ തുടക്കം കുറിച്ചത്.

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പെൻഷൻ വിതരണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പേരൂർക്കട, വട്ടിയൂർക്കാവ്, മുട്ടത്തറ സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നവരുടെ പാസ് ബുക്കും ചെക്കുമാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ വിതരണം ചെയ്തത്.

സർക്കാർ നിർദേശ പ്രകാരം പെൻഷൻ കിട്ടുന്നതിനായി പത്തു ശതമാനം പേർക്കു മാത്രമാണ് സഹകരണ സംഘങ്ങളിൽ അക്കൗണ്ട് തുറക്കാനായത്. പെൻഷൻ വിതരണത്തിന്‍റെ ഉദ്ഘാടനം നടന്നെങ്കിലും ഭൂരിഭാഗം പേർക്കും പെൻഷൻ തുക കൈയിൽ കിട്ടാൻ ഇനിയും ദിവസങ്ങളെടുക്കും.

മുമ്പു പെൻഷൻ സ്വീകരിച്ചിരുന്ന എസ്ബിഐ ശാഖയ്ക്കു സമീപമുള്ള സഹകരണ സംഘങ്ങളിലോ ബാങ്കുകളിലോ ആണ് അക്കൗണ്ട് തുടങ്ങേണ്ടത്. ബാങ്കുകളിലും സംഘങ്ങളിലും പെൻഷൻകാരുടെ നീണ്ട ക്യൂവാണ്. ഓരോരുത്തരും ഏതു ശാഖയിലാണ് അക്കൗണ്ട് തുടങ്ങേണ്ടതെന്ന അറിയിപ്പും പെൻഷൻകാർക്കു നൽകുന്നുണ്ട്. ഇക്കാര്യത്തിൽ അറിയിപ്പൊന്നും ഇതുവരെ ലഭിക്കാത്ത നിരവധി പേരുമുണ്ട്. കെഎസ്ആർടിസി യൂണിറ്റിൽനിന്നു സഹകരണ ബാങ്കിലേക്കും പെൻഷൻകാരുടെ പട്ടിക കൈമാറണം. ഇതും പൂർണമായി നടപ്പിലായിട്ടില്ല.


അക്കൗണ്ട് തുടങ്ങിയവരുടെ വിവരം ബാങ്കിൽനിന്നു തിരിച്ച് കെഎസ്ആർടിസി യൂണിറ്റിനെ അറിയിക്കണമെന്ന പുതിയ നിർദേശവും വന്നിട്ടുണ്ട്. ഇതെല്ലാം ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുള്ളതായി പെൻഷൻകാർ പറയുന്നു. ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ പെൻഷൻ വിതരണം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ.

28നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൻഷൻ കിട്ടണമെങ്കിൽ മാർച്ചാകുമെന്നാണ് പെൻഷൻകാർ പറയുന്നത്. ഇത്തരം കാര്യങ്ങളിൽ അവ്യക്തത ബാക്കിനിൽക്കെയാണ് സർക്കാർ ഇന്നലെ തിരക്കിട്ട് പെൻഷൻ വിതരണം ഒൗദ്യോഗിക ചടങ്ങാക്കി ഉദ്ഘാടന പരിപാടി നടത്തിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.