കൊച്ചി: പ്രശസ്ത ചലച്ചിത്ര കലാ സംവിധായകൻ സി.കെ. സുരേഷ് അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം 4.30 നായിരുന്നു അന്ത്യം. പരസ്യചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു ലൊക്കേഷൻ കാണാൻ രണ്ടുദിവസം മുൻപു കൊച്ചിയിൽ എത്തിയതായിരുന്നു. കോഴിക്കോട് അത്തോളിപ്പറന്പത്ത് ഒഴുകിൽ കുട്ടൻ-കൗസല്യ ദന്പതികളുടെ മകനാണ്. മൃതദേഹം ഇന്നലെ സന്ധ്യയോടെ കോഴിക്കോട്ടേക്കു കൊണ്ടുപോയി.
ഐ.വി. ശശിയുടെ അങ്ങാടിയിൽ കലാ സംവിധാന സഹായിയായി സിനിമയിലെത്തിയ സി.കെ. സുരേഷ് ആദ്യ സ്വതന്ത്ര കലാസംവിധാനം നിർവഹിച്ച ചിത്രം 1985ൽ പുറത്തിറങ്ങിയ "അവിടത്തെപ്പോലെ ഇവിടെയും’ ആണ്. സത്യൻ അന്തിക്കാട്, സിബി മലയിൽ സിനിമകളുടെ സ്ഥിരം കലാസംവിധായകനായിരുന്നു. പട്ടണപ്രവേശനം, കിരീടം, അർഥം, ദശരഥം, വടക്കുനോക്കിയന്ത്രം, മുദ്ര, മഴവിൽകാവടി, കളിക്കളം, തലയണമന്ത്രം, ഹിസ്ഹൈനസ് അബ്ദുള്ള, സന്ദേശം, മൈഡിയർ മുത്തച്ഛൻ, ഏകലവ്യൻ, ആയിരപ്പറ, ചെങ്കോൽ, പൊന്തൻമാട, സാഗരം സാക്ഷി, മായാജാലം, ശ്രദ്ധ, ആയിരത്തിൽ ഒരുവൻ, ക്ലൈമാക്സ് തുടങ്ങിയവയാണു സി.കെ. സുരേഷിന്റെ പ്രധാന സിനിമകൾ.
"ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ’ ആണ് അവസാന സിനിമ. ഒരു മണിക്കൂറും 44 മിനിറ്റുകൊണ്ടും ഗാനഗന്ധവൻ യേശുദാസിന്റെ കൂറ്റൻ രംഗോലി പാറ്റേണ്‍ തയാറാക്കിയതിനു ലിംകാ ബുക്കിൽ ഇടം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.