‘പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണം’
‘പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണം’
Saturday, February 17, 2018 12:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കൊലപാതകങ്ങൾ വർധിക്കുമ്പോഴും പോലീസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കണ്ണൂരിൽ കൊല്ലപ്പെട്ട ശുഹൈബിന്‍റെ കൊലപാതകികളെ അഞ്ചു ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തതു പോലീസിന്‍റെ വീഴ്ചയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ശുഹൈബിന്‍റെ കൊലയാളികൾ സഞ്ചരിച്ച വെള്ളക്കാറിനെക്കുറിച്ചു സംഭവം നടന്നു മിനിറ്റുകൾക്കുള്ളിൽ വിവരം നൽകിയിട്ടും അന്വേഷണം തുടങ്ങാൻ മണിക്കൂറുകൾ വൈകി. പ്രതികൾക്കു രക്ഷപ്പെടാൻ പോലീസ് വാതിൽ തുറന്നു കൊടുക്കുകയായിരുന്നു. പോലീസിന് പ്രവർത്തന സ്വാതന്ത്ര്യമില്ല. കണ്ണൂരിൽ പോലീസ് പ്രവർത്തിക്കുന്നതു ജില്ലാ മേധാവിക്കു പകരം മറ്റാരുടെയോ നിർദേശാനുസരണമാണ്.

ശുഹൈബിന്‍റെ കൊലയാളികളെ സിപിഎം നിർദേശാനുസരണം തീരുമാനിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. സിനിമാപ്പാട്ടിൽ പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി, സ്വന്തം ജില്ലയിലെ യുവാവ് കൊല്ലപ്പെട്ടിട്ടും പ്രതികരിക്കാൻ തയാറാകുന്നില്ല. ഇതിനെതിരേ യുഡിഎഫും കോണ്‍ഗ്രസും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം ഇതുവരെ 22 പേരാണ് സംസ്ഥാനത്തു രാഷ്‌ട്രീയ സംഘട്ടനങ്ങളിൽ കൊല്ലപ്പെട്ടത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജില്ലയിൽ ഇതു പത്താമത്തെ കൊലപാതകവും. താലിബാൻ മാതൃകയിലാണ് ശുഹൈബിനെ കൊന്നത്. ടി.പി. ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിയാണു കൊന്നതെങ്കിൽ 41 വെട്ടിനാണ് ശുഹൈബിനെ കൊന്നത്. ഈ സംഭവം നടക്കുന്നതിനു മുൻപു ടി.പി വധക്കേസിലെ പ്രതികളെ പരോളിൽ വിട്ടതും സംശയാസ്പദമാണ്.


നേരത്തെ ശുഹൈബിനെതിരേ സിപിഎം കൊലവിളി നടത്തിയിരുന്നു. മുൻകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് ഈ സംഭവമെന്ന് അനുമാനിക്കേണ്ടി വരും. കേസിനെക്കുറിച്ചു നടക്കുന്ന അന്വേഷണത്തിൽ അതൃപ്തി അറിയിച്ച ഉമ്മൻചാണ്ടി, സംഭവത്തിന്‍റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ഒഞ്ചിയത്ത് ആർഎംപിക്കാരെ സിപിഎം ആക്രമിക്കുന്നു. ഭർത്താവിനെ സിപിഎമ്മുകാർ ആക്രമിക്കുന്നതു കണ്ടു തടയാൻചെന്ന ഗർഭിണിയെയും അവർ വെറുതെ വിട്ടില്ല. സിപിഎമ്മുകാരുടെ ചവിട്ടേറ്റാണു ഗർഭസ്ഥശിശു മരിച്ചത്. ഗർഭസ്ഥ ശിശുക്കൾക്കു പോലും എൽഡിഎഫ് ഭരണകാലത്തു രക്ഷയില്ലാത്ത സ്ഥിതിയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.