യാത്രക്കാർക്ക് ഇരുട്ടടി; എട്ടു ട്രെയിനുകൾ റദ്ദാക്കി
യാത്രക്കാർക്ക് ഇരുട്ടടി;  എട്ടു ട്രെയിനുകൾ റദ്ദാക്കി
Friday, December 8, 2017 3:20 PM IST
തിരുവനന്തപുരം: യാത്രക്കാർക്ക് ഇരുട്ടടി നൽകി പാസഞ്ചർ, മെമു ട്രെയിനുകൾ റെയിൽവേ കൂട്ടത്തോടെ റദ്ദാക്കി. എറണാകുളം- കൊല്ലം ഭാഗത്തു പകൽ സർവീസ് നടത്തുന്ന എട്ടു പാസഞ്ചർ, മെമു ട്രെയിനുകളാണു രണ്ടു മാസത്തേക്കു റദ്ദാക്കിയത്.

കൊല്ലം- കായംകുളം പാതിയിലെ ട്രാക്ക് നവീകരണം, ജീവനക്കാരുടെ അപര്യാപ്തത, ട്രെയിനുകൾ വൈകിയോടുന്നതു തടയാനുള്ള സംവിധാനം തുടങ്ങിയ ന്യായങ്ങൾ നിരത്തിയാണ് കൂട്ടത്തോടെ റദ്ദാക്കുന്നത്. എന്നാൽ, ഇവ പിൻവലിക്കുന്നതിനു മുന്നോടിയായിട്ടാണ് ഈ നീക്കമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ട്രാക്ക് നവീകരണത്തിന്‍റെ ഭാഗമായി താത്കാലികമായാണു ട്രെയിനുകൾ റദ്ദാക്കിയതെന്നാണു റെയിൽവേ നൽകുന്ന വിശദീകരണം. സർവീസുകൾ റദ്ദാക്കിയതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പലപ്പോഴും ദീർഘദൂര സർവീസുകൾ വൈകുകയും മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്നവയാണ് പാസഞ്ചർ, മെമു സർവീസുകൾ. ഇതു കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കാർ നട്ടംതിരിയുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്ന


റദ്ദായ ട്രെയിനുകൾ

എറണാകുളം- കൊല്ലം മെമു (പുലർച്ചെ 5.50)
കൊല്ലം-എറണാകുളം മെമു (രാവിലെ 7.45)
എറണാകുളം- കായംകുളം പാസഞ്ചർ (രാവിലെ 10.05)
കൊല്ലം- എറണാകുളം
പാസഞ്ചർ (രാവിലെ 11.10)
എറണാകുളം- കായംകുളം പാസഞ്ചർ (ഉച്ചയ്ക്ക് 12.00)
കായംകുളം-എറണാകുളം
പാസഞ്ചർ
(ഉച്ചകഴിഞ്ഞ് 1.30)
എറണാകുളം- കൊല്ലം മെമു (ഉച്ചകഴിഞ്ഞ് 2.40)
കായംകുളം-എറണാകുളം പാസഞ്ചർ
(വൈകുന്നേരം 5.10) ത്.
ട്രെയിൻ റദ്ദാക്കലിനെതിരേ മന്ത്രി ജി. സുധാകരൻ രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.