അന്പന്പോ... ഫ്രഞ്ച് ; പോളണ്ടിനെ കീഴടക്കി ഫ്രാൻസ് ലോകകപ്പ് ക്വാർട്ടറിൽ
അന്പന്പോ... ഫ്രഞ്ച് ; പോളണ്ടിനെ കീഴടക്കി ഫ്രാൻസ് ലോകകപ്പ് ക്വാർട്ടറിൽ
Monday, December 5, 2022 2:11 AM IST
ദോഹ: എംബാപ്പെയുടെ വന്പിൽ ഫ്രാൻസിന്‍റെ മിന്നും പ്രകടനം. ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ 3-1ന് പോളണ്ടിനെ കീഴടക്കി ഫ്രാൻസ് ക്വാർട്ടറിൽ. നിലവിലെ ചാന്പ്യന്മാരായ ഫ്രാൻസിന്‍റെ കരുത്ത് വ്യക്തമാക്കുന്നതായിരുന്നു പോളണ്ടിന് എതിരായ മത്സരം. 44-ാം മിനിറ്റിൽ ഒലിവിയെ ജിറൂവിന്‍റെ ഗോളിലൂടെ മുന്നിൽകടന്ന ഫ്രാൻസിനായി 74, 90+1 മിനിറ്റുകളിൽ കൈലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി. അതോടെ 3-0ന് ഫ്രാൻസ് മുന്നിൽ. എന്നാൽ, ഇഞ്ചുറി ടൈമിന്‍റെ ഒന്പതാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ റോബർട്ട് ലെവൻഡോവ്സ്കി പോളണ്ടിനായി ഒരു ഗോൾ മടക്കി.

മത്സരത്തിന്‍റെ തുടക്കം മുതൽ ഫ്രഞ്ച് ആധിപത്യമായിരുന്നു. ഗോൾ വഴങ്ങാതിരിക്കുക എന്ന പ്രതിരോധ തന്ത്രമായിരുന്നു പോളണ്ട് തുടക്കം മുതൽ പരീക്ഷിച്ചത്. എന്നാൽ, പോളിഷ് ഗോളി വോജ്സിച്ച് സാക്സെനി മിന്നും രക്ഷപ്പെടുത്തലുകളിലൂടെ വലകാത്തു. 29-ാം മിനിറ്റിൽ ഗോൾ നേടാനുള്ള സുവർണാവസരം ജിറൂ പാഴാക്കി. ഇതിനിടെ കൗണ്ടറുകളിലൂടെ പോളണ്ട് ഫ്രാൻസിന്‍റെ ഗോൾ മുഖത്തും എത്തി. 38-ാം മിനിറ്റിൽ ഫ്രഞ്ച് ഗോൾ മുഖം വിറച്ചു. പിയോട്്ര സെലെൻസ്കിയുടെ മിന്നും ഷോട്ട് ഗോൾ ലൈൻ സേവിലൂടെ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി. റീബൗണ്ട് ഗോളാക്കാൻ പോളണ്ട് ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധത്തിന്‍റെ ഗോൾ ലൈൻ സേവ് ചാന്പ്യ·ാരെ കാത്തു.

റിക്കാർഡ് ജിറൂ

ഇരു സൈഡിലേക്കും ആക്രമണം നടക്കുന്നതിനിടെ ഒലിവിയെ ജിറൂ ഫ്രാൻസിനായി ആദ്യ ഗോൾ നേടി. 44-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ജിറൂ ചരിത്രത്തിലും ഇടംപിടിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റിക്കാർഡാണ് 36 വയസും 65 ദിവസവും പ്രായമുള്ള ജിറൂ സ്വന്തമാക്കിയത്. 1990ൽ കൊളംബിയയ്ക്ക് എതിരായ പ്രീക്വാർട്ടറിൽ കാമറൂണിന്‍റെ റോജർ മില്ല 38 വയസും 34 ദിവസവും പ്രായമുള്ളപ്പോൾ നേടിയതാണ് റിക്കാർഡ്.

ഫ്രാൻസിനായി രാജ്യാന്തര വേദിയിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡിലും ജിറൂ എത്തി, 52 ഗോൾ. മുൻ താരം തിയറി ഒൻ റിയെ (51) മറികടന്നാണ് ജിറൂവിന്‍റെ ഈ നേട്ടം.


ലോകകപ്പ് ചരിത്രത്തിൽ കളിച്ച ആറ് പ്രീക്വാർട്ടറിലും ഫ്രാൻസ് ജയം സ്വന്തമാക്കി. അവസാന മൂന്ന് എഡിഷനിലും (2014, 2018, 2022) ഫ്രാൻസ് പ്രീക്വാർട്ടർ കടന്നു മുന്നേറി. നോക്കൗട്ടിൽ ദിദിയെ ദേഷാപിന്‍റെ പരിശീലനത്തിനു കീഴിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഫ്രാൻസ് തോൽവി അറിഞ്ഞത്, 2014 ക്വാർട്ടറിൽ ജർമനിക്ക് (1-0) എതിരേ.

ഗോള്‍വഴി...

ഒലിവിയെ ജിറൂ (44’)

കൈലിയൻ എംബാപ്പെയുടെ സ്ലൈഡിംഗ് പാസ് ബോക്സിനുള്ളിൽ ഒലിവിയെ ജിറൂവിന്‍റെ നേർക്ക്. ഇടംകാൽകൊണ്ട് ജിറൂ തൊടുത്ത ഷോട്ട് പോളിഷ് വലയുടെ വലത് താഴേത്തട്ടിൽ നൃത്തംവച്ചു.

എംബാപ്പെ (74’, 90+1’)

പോളണ്ടിന്‍റെ ആക്രണം ചെറുത്ത് പന്ത് പിടിച്ച ഫ്രഞ്ച് പ്രതിരോധം മധ്യവരയ്ക്ക് അടുത്തായി ഉണ്ടായിരുന്ന എംബാപ്പെയ്ക്ക് ഹൈ പാസ് നടത്തി. പന്ത് പിടിച്ചെടുത്ത് മുന്നേറിയ എംബാപ്പെ വലത് പാർശ്വത്തിലൂടെ ഓടുകയായിരുന്ന ഉസ്മാൻ ഡെംബെലെയ്ക്ക് മറിച്ചു. ബോക്സിനു തൊട്ടുപുറത്തെത്തിയ എംബാപ്പെയ്ക്ക് ഡെംബെലെ പന്ത് മറിച്ചു. ഒരു സെക്കൻഡ് പന്ത് ഹോൾഡ് ചെയ്ത് ഗോൾ മുഖത്തേക്ക് കണ്ണുപായിച്ചശേഷം എംബാപ്പെയുടെ ഷോട്ട് വലകുലുക്കി.

90+1-ാം മിനിറ്റിൽ എംബാപ്പെയുടെ രണ്ടാം ഗോൾ. തുറാമിന്‍റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽനിന്ന് എംബാപ്പെ ഇടത് പാർശ്വത്തിൽനിന്ന് തൊടുത്ത വലംകാൽ ഷോട്ട്, ഗോൾ വലയുടെ ഇടത് മേൽത്തട്ടിൽ.


ലെവൻഡോവ്സ്കി (90+9’)
ബോക്സിനുള്ളിൽ ഉപമെക്കാനോ വരുത്ത ഹാൻഡിന് പോളണ്ടിന് അനുകൂലമായി പെനൽറ്റി. റോബർട്ട് ലെവൻഡോവ്സ്കിയുടെ ആദ്യ ശ്രമം ഫ്രഞ്ച് ഗോളി ഹ്യൂഗൊ ലോറിസ് തടഞ്ഞു. എന്നാൽ, ഗോൾ ലൈൻ വിട്ട് മുന്നോട്ടുകയറിയതിനാൽ വീണ്ടും കിക്ക് അനുവദിച്ചു. രണ്ടാം ശ്രമത്തിൽ ലെവൻഡോവ്സ്കി പന്ത് വലയിലാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.