മൂന്നു ചാട്ടം, ഒരു പേര്... ആകാശ്
മൂന്നു ചാട്ടം, ഒരു പേര്... ആകാശ്
Saturday, December 14, 2019 1:25 AM IST
സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സ്കൂൾ അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിനു രണ്ടാം സ്വർണം. ആണ്‍കുട്ടികളുടെ ട്രിപ്പിൾജംപിൽ കേരളത്തിന്‍റെ ആകാശ് എം. വർഗീസ് സ്വർണത്തിലേക്ക് ലാൻഡ് ചെയ്തു.

15.45 മീറ്റർ ദൂരം കണ്ടെത്തിയാണ് കോട്ടയം സ്വദേശിയും തിരുവനന്തപുരം സായിയുടെ താരവുമായ ആകാശ് സ്വർണത്തിൽ മുത്തമിട്ടത്. ഈയിനത്തിൽ മത്സരിച്ച കേരളത്തിന്‍റെ സി.ഡി. അഖിൽ കുമാറിന് (14.72) നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. തമിഴ്നാടിന്‍റെ എം. മുത്തു ജെനിതരനാണ് വെള്ളി, 15.30 മീറ്റർ. കർണാടകയുടെ അഖിലേഷ് (14.76) വെങ്കലം സ്വന്തമാക്കി.

ചാന്ദ്നി മങ്ങി

പെണ്‍കുട്ടികളുടെ 1500 മീറ്ററിൽ കേരളത്തിന്‍റെ മെഡൽ പ്രതീക്ഷയായിരുന്ന സി. ചാന്ദ്നിക്ക് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യേനേ കഴിഞ്ഞുള്ളൂ. 4:52.16 സെക്കൻഡിലാണ് ചാന്ദ്നി മത്സരം പൂർത്തിയാക്കിയത്. ഡൽഹിയുടെ കെ.എം. ചന്ധ (4:26.85) റിക്കാർഡോടെ സ്വർണവും രാജസ്ഥാന്‍റെ സുമിത്ര (4:35.59) വെള്ളിയും പഞ്ചാബിന്‍റെ പൂജ (4:39.67) വെങ്കലവും കരസ്ഥമാക്കി. 2016ൽ കേരളത്തിന്‍റെ എ. മേരി മാനുവൽ കുറിച്ച 4:42.47 സെക്കൻഡ് എന്ന റിക്കാർഡാണ് ചന്ധ തിരുത്തിയത്. സുമിത്രയും പൂജയും നിലവിലെ റിക്കാർഡിനേക്കാൾ മികച്ച സമയത്തിലാണ് മത്സരം പൂർത്തിയാക്കിയത്.

പെണ്‍കുട്ടികളുടെ ജാവലിൻത്രോയിൽ കേരളത്തിനായിറങ്ങിയ തലീത്ത കുമി സുനിൽ ആറാം സ്ഥാനത്തായി. 33.15 മീറ്ററാണ് തലീത്ത എറിഞ്ഞത്. ഹരിയാനയുടെ ജ്യോതിക്കാണ് (40.74 മീറ്റർ) സ്വർണം.

രണ്ട് റിക്കാർഡ്

പെണ്‍കുട്ടികളുടെ 1500 മീറ്ററിലും ആണ്‍കുട്ടികളുടെ ഹാമർത്രോയിലും ഇന്നലെ റിക്കാർഡ് പിറന്നു. വിദ്യാഭാരതിയുടെ അഫ്സൽ അഹമ്മദാണ് ഹാമർത്രോയിൽ റിക്കാർഡ് സ്വർണം നേടിയത്, 71.29 മീറ്റർ. രാജസ്ഥാന്‍റെ നിതീഷ് പൂനിയയുടെ പേരിലുണ്ടായിരുന്ന 71.01 മീറ്റർ അതോടെ പിന്തള്ളപ്പെട്ടു.


കിരീടപ്പോരാട്ടം

കിരീടത്തിനായുള്ള പോരാട്ടത്തിൽ കേരളം ശക്തമായി തിരിച്ചെത്തി. മീറ്റിന്‍റെ മൂന്നാംദിനമായ ഇന്നലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ കേരളം 45 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് എത്തി. മഹാരാഷ്‌ട്രയ്ക്കും ഇത്രയും പോയിന്‍റ് ഉണ്ട്. 49 പോയിന്‍റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്.

രണ്ടം ദിനം കേരളം 29 പോയിന്‍റോടെ നാലാം സ്ഥാനത്തായിരുന്നു.


അതിശൈത്യം, പിന്നെ മഴയും...!


തണുപ്പിൽ വിറച്ചുനിൽക്കുന്ന കേരള താരങ്ങളെ മരവിപ്പിക്കാൻ മഴയും എത്തിയതോടെ കാര്യങ്ങൾ അവതാളത്തിലായി. സംഗരൂരിൽ ഇന്നലത്തെ ഉയർന്ന താപനില 14 ഡിഗ്രി സെൽഷസ് ആയിരുന്നു. ഇന്ന് അത് 13 ഡിഗ്രിയിലേക്ക് താഴുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കേരള താരങ്ങൾക്ക് ട്രാക്കിലും ഫീൽഡിലും കനത്ത വെല്ലുവിളിയായിരിക്കുകയാണ് ഈ അതിശൈത്യം. ശൈത്യത്തിന് അകന്പടി സേവിച്ച് മഴയും എത്തുന്നതോടെ കേരള താരങ്ങൾ വിറങ്ങലിച്ചു. ഓവറോൾ ചാന്പ്യൻഷിപ്പ് ലക്ഷ്യമിട്ട് പൊരുതുന്ന കേരളത്തിന്‍റെ പ്രകടനങ്ങളെ പിന്നോട്ടുവലിക്കുന്നതാണ് ഈ പ്രതികൂല കാലാവസ്ഥ. പല താരങ്ങൾക്കും മത്സരം പൂർത്തിയാക്കാൻ കഴിയുന്നില്ല. ദീർഘദൂരം, ജംപ് ഇനങ്ങളിൽ മത്സരിക്കുന്നവരെയാണ് തണുപ്പ് ഏറ്റവുമധികം ബാധിക്കുന്നത്. കേരളത്തിന്‍റെ സർവ പ്രതീക്ഷകളും തകിടം മറിച്ചിരിക്കുകയാണ് പഞ്ചാബിലെ കാലാവസ്ഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.