തീക്കളി
തീക്കളി
Thursday, December 6, 2018 12:50 AM IST
അഡ്‌ലെയ്ഡ്: ഇന്നു മുതൽ തീക്കളിയാരംഭിക്കുന്നു. കളത്തിലും കളത്തിനു പുറത്തും ഒന്നുപോലെ വീറുംവാശിയും നിറയുന്ന ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ത്യയും ഓസ്ട്രേലിയയും. ട്വന്‍റി-20 ക്രിക്കറ്റ് പരന്പര 1-1 സമനിലയിലായശേഷം ഓസ്ട്രേലിയൻ പിച്ചുകളിൽ ഇന്നു മുതൽ ടെസ്റ്റ് യുദ്ധം... ഇന്ത്യൻ സമയം പുലർച്ചെ 5.30ന് പരന്പരയിലെ ആദ്യ ടെസ്റ്റിന് അഡ്‌ലെ‌യ്ഡിൽ തുടക്കമാകും.

ബോർഡർ-ഗാവസ്കർ പരന്പരയ്ക്ക് കടലാസിലെ കരുത്തുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കാരണം, ഓസ്ട്രേലിയ അവരുടെ രണ്ട് പ്രധാന ബാറ്റ്സ്മാന്മാരായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും കൂടാതെയാണ് ഇറങ്ങുന്നതെന്നതുതന്നെ. വിദേശ പര്യടനത്തിലെ ദുരവസ്ഥയ്ക്ക് തിരശീലയിടാൻ വിരാട് കോഹ്‌ലിക്കും സംഘത്തിനും സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ഓസ്ട്രേലിയയിൽ ഇതുവരെ പരന്പര സ്വന്തമാക്കാൻ സാധിച്ചിട്ടില്ലെന്ന നാണക്കേട് ഇന്ത്യ തിരുത്തുമോ എന്നറിയാനും വരുംനാളുകളിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നു. യുവ ഓപ്പണർ പൃഥ്വി ഷാ പരിക്കേറ്റ് പുറത്തായത് ഇന്ത്യ എങ്ങനെ മറികടക്കുമെന്നതും അറിയേണ്ടതുതന്നെ. ഇന്നത്തെ ടെസ്റ്റിനുള്ള 12 അംഗ ടീമിൽ മുരളി വിജയ്യും രോഹിത് ശർമയും ഉൾപ്പെട്ടിട്ടുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിൽ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഭുവനേശ്വർ കുമാർ ഇന്ത്യക്കൊപ്പം ഇല്ലായിരുന്നു. ഭുവി തിരിച്ചെത്തുന്പോൾ ബൗളിംഗ് കരുത്തുറ്റതാകും. ബാറ്റിംഗിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തോളിലെ ഭാരം പങ്കുവയ്ക്കാൻ മറ്റ് ബാറ്റ്സ്മാന്മാർക്കു സാധിച്ചാൽ ഓസ്ട്രേലിയയിൽ ഇന്ത്യ ചരിത്രം കുറിച്ചേക്കും.


08

1947/48 മുതൽ ആരംഭിച്ച ഇന്ത്യ- ഓസ്ട്രേലിയ പരന്പര 25 തവണ നടന്നു. അതിൽ എട്ട് എണ്ണത്തിൽ മാത്രമാണ് ഇന്ത്യക്കു വെന്നിക്കൊടി പാറിക്കാൻ സാധിച്ചത്. ഓസ്ട്രേലിയയിൽനടന്ന 11 പരന്പരയിൽ ഒന്നിൽപോലും ഇന്ത്യക്ക് ജയം നേടാൻ കഴിഞ്ഞിട്ടില്ല. 1980-81ലെയും 2003-04ലെയും 1-1 പരന്പര സമനില മാത്രമാണ് ഓസീസ് മണ്ണിൽ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളായി വിലയിരുത്തപ്പെടുന്നത്.

2018ഈ വർഷം ഇന്ത്യ രണ്ട് വിദേശ പര്യടനം നടത്തി, ഇംഗ്ലണ്ടിലും (1-2), ദക്ഷിണാഫ്രിക്കയിലും (1-4). രണ്ടിടത്തും പരന്പര തോൽവിയായിരുന്നു ഫലം. സ്വന്തം നാട്ടിൽ അഫ്ഗാനിസ്ഥാനെതിരേയും വെസ്റ്റ് ഇൻഡീസിനെതിരേയും മാത്രമാണ് ഇന്ത്യക്ക് 2018ൽ ജയം നേടാൻ സാധിച്ചത്. 11 ടെസ്റ്റ് കളിച്ചതിൽ അഞ്ച് ജയം മാത്രമാണ് ഇന്ത്യക്ക് ഈ വർഷം അവകാശപ്പെടാനുള്ളത്. മറുവശത്ത് ഓസ്ട്രേലിയ 2018ൽ ഏഴ് ടെസ്റ്റ് കളിച്ചതിൽ രണ്ട് ജയം മാത്രമേ നേടിയിട്ടുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.