സടകുടഞ്ഞ് ഇന്ത്യ; വിരണ്ടോടി പാക്കിസ്ഥാൻ
സടകുടഞ്ഞ് ഇന്ത്യ;  വിരണ്ടോടി പാക്കിസ്ഥാൻ
Thursday, September 20, 2018 12:29 AM IST
ദുബായ്: ഹോങ്കോംഗിനെതിരെ വിറച്ചുജയിച്ച ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെതിരെ ഗർജിക്കുന്ന സിംഹമായി. ഏഷ്യൻ കപ്പിലെ ആവേശപോരാട്ടത്തിൽ പാക്കിസ്ഥാനെ ഇന്ത്യ എട്ടുവിക്കറ്റിന് തകർത്തുവിട്ടു. പാക്കിസ്ഥാനെ 43.1 ഓവറിൽ 162 റൺസിൽ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യ 29 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് തുടക്കംതന്നെ പിഴച്ചു. മൂന്നു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ഇമാം ഉൾ ഹഖ്(2), ഫഖർ സമൻ(0) എന്നിവർ കൂടാരം കയറി. ഭുവനേശ്വറാണ് ഇരുവരെയും മടക്കിയത്. പിന്നീടെത്തിയ ബാബർ അസം(47), ശുഹൈബ് മാലിക്ക്(43) എന്നിവർ പാക്കിസ്ഥാനെ പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടി. മൂന്നാം വിക്കറ്റിൽ അസമും മാലിക്കും 82 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ബാക്കിയുള്ളവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. പാക് നിരയിൽ നാലു പേർ മാത്രമാണ് രണ്ടക്കം കണ്ടത്. അസമിനും മാലിക്കിനും പുറമേ ഫഹീം അഷ്റഫ്(21), മുഹമ്മദ് ആമിർ(18) എന്നിവരാണ് രണ്ടക്കം കടന്നത്.


മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവരാണ് പാക്കിസ്ഥാനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. ജസ്പ്രീത് ബുമ്ര രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ നായകൻ രോഹിത് ശർമയും(39 പന്തിൽ 52) ശിഖർ ധവാനും(46) കൂളായി ബാറ്റ് വീശിയതോടെ ഇന്ത്യ വിജയത്തിലെത്തി. അമ്പാട്ടി റായിഡുവും(31) ദിനേശ് കാർത്തിക്കും(31) പുറത്താകാതെ നിന്നു.

പാക്കിസ്ഥാന് വേണ്ടി ഫഹീം അഷ്റഫും ഷദാബ് ഖാനും ഒരു വിക്കറ്റ് വീതം വീഴ്ത്തി. ഹോങ്കോംഗിനെതിരായ മത്സരത്തിലെ ടീമിനെയാണ് പാക്കിസ്ഥാൻ കളത്തിലിറക്കിയത്. ഇന്ത്യൻ നിരയിൽ ഷാർദുൽ താക്കൂർ, ഖലീൽ അഹമ്മദ് എന്നിവർക്കു പകരം ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവർ ആദ്യ ഇലവനിൽ ഇടംനേടി. മത്സരത്തിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. പരിക്കേറ്റ പാണ്ഡ്യയെ സ്ട്രേക്ച്ചറില്‍ കിടത്തിയാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.