ഗൾഫിൽ വ്യാഴവട്ടപ്പോര്
ഗൾഫിൽ വ്യാഴവട്ടപ്പോര്
Tuesday, September 18, 2018 10:43 PM IST
ദുബായ്: ഗൾഫിൽ വീണ്ടുമൊരു ഇന്ത്യ - പാക് ക്രിക്കറ്റ് യുദ്ധം. അതും നീണ്ട പന്ത്രണ്ടുവർഷത്തിനുശേഷം. ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് എയിലെ ജേതാക്കളെ നിർണയിക്കുന്ന പോരാട്ടമാകും ഇന്ന് നടക്കുന്നത്. ഹോങ്കോംഗിനെ എട്ട് വിക്കറ്റിനു തകർത്ത പാക്കിസ്ഥാനെ മെരുക്കുകയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ലക്ഷ്യം.

2006ലായിരുന്നു ഇരു ടീമും അവസാനമായി ഇവിടെ ഏറ്റുമുട്ടിയത്. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഇഷ്ടനഗരമായിരുന്നു യുഎഇയിലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. ഷാർജ കപ്പും ബെൻസണ്‍ ആൻഡ് ഹെഡ്ജസ് കപ്പുമൊക്ക ആരാധകർക്ക് ആവേശമായിരുന്നു. ഇന്ത്യക്കെതിരേ ചേതൻ ശർമയുടെ അവസാന പന്തിൽ സിക്സറടിച്ച് മിയാൻദാദ് പാകിസ്ഥാനു കിരീടം നല്കിയതും ഓസ്ട്രേലിയയ്ക്കെതിരേ പൊടിക്കാറ്റിനിടയിൽ മിന്നൽ ബാറ്റിംഗ് കാഴ്ചവച്ച സച്ചിൻ തെണ്ടുൽക്കറുടെ ഇന്നിംഗ്സുമെല്ലാം ഗൾഫിലെ ക്രിക്കറ്റ് ഓർമകളാണ്.

ഇംഗ്ലണ്ടിൽ ടെസ്റ്റ് പരന്പരയിൽ നേരിട്ട പരാജയത്തിന്‍റെ സമ്മർദവുമായാണ് ഇന്ത്യ എത്തുന്നത്. വിരാട് കോഹ്‌ലിയുടെ അഭാവത്തിലും കരുത്തറിയിക്കേണ്ട ഉത്തരവാദിത്വവും ഇന്ത്യൻ സംഘത്തിനുണ്ട്.


2017 ഐസിസി ചാന്പ്യൻസ് ട്രോഫി ഫൈനലിലാണ് ഇന്ത്യ-പാക് പോരാട്ടം അവസാനമായി നടന്നത്. ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന മത്സരമാണ് അത്. പാക്കിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 338 റണ്‍സ് എടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 158ൽ അവസാനിച്ചു. 180 റണ്‍സിന്‍റെ വൻ തോൽവിഭാരം ഇന്ത്യയുടെ തലതാഴ്ത്തി.

ലണ്ടനിൽ അന്നേറ്റ തോൽവിക്ക് ദുബായിൽ പകരം വീട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഏകദിനത്തിലെ മികച്ച ടീമായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ് പാക്കിസ്ഥാൻ. അതുകൊണ്ടുതന്നെ ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ കടുത്ത വെല്ലുവിളി ഉയർത്തിയേക്കും.

ഇന്നലെ ഹോങ്കോംഗിനോട് മത്സരിച്ചശേഷമാണ് ഇന്ത്യ ഇറങ്ങുന്നതെന്നത് ചിലപ്പോൾ പ്രശ്നം സൃഷ്ടിച്ചേക്കും. തുടർച്ചയായ രണ്ട് ദിവസം കളിക്കാൻ സാധിക്കുന്ന കാലാവസ്ഥയല്ല ദുബായിലേതെന്നതാണ് ഇതിനു കാരണം. കടുത്ത ചൂടിനെ അതിജീവിച്ചുവേണം ഇന്ത്യക്ക് മുന്നേറാൻ. മറുവശത്ത് പാക്കിസ്ഥാന് രണ്ട് ദിവസത്തെ വിശ്രമം ലഭിച്ചിട്ടുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.