ഇന്ത്യയുടെ കണക്കിൽ വിശ്വാസമില്ല: ഐഎംഎഫ്
ഇന്ത്യയുടെ കണക്കിൽ വിശ്വാസമില്ല: ഐഎംഎഫ്
Thursday, November 7, 2019 11:58 PM IST
മുംബൈ: ഇന്ത്യയുടെ ധനകാര്യ കണക്കുകൾ വിശ്വസനീയമല്ലെന്ന് അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്). ബജറ്റ് കണക്കുകൾ കൂടുതൽ സുതാര്യമാകേണ്ടതുണ്ട്. യഥാർഥ ധനകാര്യനില അറിയാൻ മറ്റുള്ളവർക്കു പറ്റുന്നില്ല: ഐഎംഎഫ് ഡെപ്യൂട്ടി ഡയറക്ടർ ആൻ മേരി ഗുൾഡെ പറഞ്ഞു.

ഇതാദ്യമായാണ് ഐഎംഎഫ് ഇന്ത്യയുടെ കണക്കുകളെപ്പറ്റി പരസ്യവിമർശനം ഉന്നയിക്കുന്നത്. രാജ്യത്തിന്‍റെ ജിഡിപി കണക്കും വളർച്ചക്കണക്കും സംബന്ധിച്ചു ധനശാസ്ത്രജ്ഞർ മൂന്നു നാലു വർഷമായി സംശയം ഉന്നയിക്കുന്നുണ്ട്. ജിഡിപി കണക്കാക്കലിന്‍റെ അടിസ്ഥാനവർഷം മാറ്റിയതിലും തുടർന്നുള്ള കണക്കുകളിലും ഒട്ടേറെപ്പേർ സംശയം പ്രകടിപ്പിച്ചിരുന്നു. എൻഡിഎ സർക്കാരിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്‌മണ്യൻ പറഞ്ഞത് മോദി സർക്കാരിന്‍റെ ജിഡിപി വളർച്ചക്കണക്കുകൾ ഒന്നര ശതമാനം കൂട്ടിയുള്ളതാണെന്നാണ്.

ഇപ്പോൾ ഐഎംഎഫ് വളർച്ചക്കണക്കിലും ബജറ്റ് കണക്കിലും സംശയം പ്രകടിപ്പിച്ചിരിക്കുന്നു. ഈയിടെ ബജറ്റിനുശേഷം 1.7 ലക്ഷം കോടിയുടെ ഇളവുകൾ പ്രഖ്യാപിച്ചു. നികുതിപിരിവ് കുറയുകയും ചെയ്തു. എങ്കിലും ഗവൺമെന്‍റ് ബജറ്റ് കമ്മി അടക്കമുള്ള കണക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.


രാജ്യത്തെ വളർച്ച കുത്തനെ താഴോട്ടുപോയിട്ടും കണക്കിൽ കൃത്രിമം കാണിച്ച് മെച്ചപ്പെട്ട വളർച്ച ഉണ്ടെന്നു കാണിക്കുന്നതായി 100 ധനശാസ്ത്രജ്ഞർ ഏതാനും മാസം മുന്പ് സംയുക്ത പ്രസ്താവനയിൽ ആരോപിച്ചിരുന്നു.

ജിഡിപി കണക്കാക്കലിന്‍റെ അടിസ്ഥാനവർഷം മാറ്റിയതും കണക്കിൽ തിരുത്തൽ വരുത്തിയതും മുൻ ഗവൺമെന്‍റിനേക്കാൾ മെച്ചമാണ് എൻഡിഎ ഗവൺമെന്‍റ് എന്നു കാണിക്കാനാണെന്നും വിമർശനമുയർന്നിരുന്നു.

ജി-20 രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മോശപ്പെട്ട കണക്കെഴുത്താണ് ഇന്ത്യയുടേത് എന്നും ഐഎംഎഫ് ഡെപ്യൂട്ടി ഡയറക്ടർ കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ 20 സന്പദ്ഘടനകളാണു ജി 20-ലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.