വിഷുലഹരിയില്‍ വിപണി
വിഷുലഹരിയില്‍ വിപണി
Monday, April 15, 2019 12:10 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കാർഷികകേരളം വിഷു ലഹരിയിൽ. സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. ഉത്സവ വേളയിലും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. റബറിന്‍റെ ഓഫ് സീസണിലെ വിലക്കയറ്റ പ്രതീക്ഷകൾക്ക് മങ്ങലേറ്റു, ടയർ ലോബി വിപണിയിൽനിന്ന് അകന്നു കളിച്ചു. ആഭരണകേന്ദ്രങ്ങളിൽ പവൻവില കയറിയിറങ്ങി.

ഏലം

വിഷുവിന്‍റെ ആഘോഷ ലഹരിയിലാണ് കാർഷികകേരളം. പ്രതികൂല കാലവസ്ഥയ്ക്കിടയിലും പുതിയ ഉത്പന്നങ്ങൾ വില്പനയ്ക്ക് ഒരുക്കുന്ന തിരക്കിലാണ് ഉത്പാദന മേഖല. ഏലക്ക വീണ്ടും സൗരഭ്യം പരത്തിയത് കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും ആവേശം കൊള്ളിച്ചു. തുടർച്ചയായ രണ്ടാം വാരത്തിലും ഏലക്ക വില കിലോഗ്രാമിന് രണ്ടായിരം രൂപയ്ക്കു മുകളിലായി. വിലക്കയറ്റം കണക്കിലെടുത്താൽ ഹൈറേഞ്ചിലെ കർഷകർ ഈസ്റ്റർ കഴിയുന്നതോടെ തോട്ടങ്ങളിൽ സജീവമാകും.

ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ വേളയിലെ ഡിമാൻഡ് മുൻനിർത്തി ഏലക്കാസംഭരണം ഊർജിതമായേക്കാം. ലേല കേന്ദ്രങ്ങളിൽ ഏലക്കയുടെ ലഭ്യത കുറഞ്ഞതു വാങ്ങലുകാരിൽ മത്സരമുണ്ടാക്കാം. ഏപ്രിൽ ആദ്യ വാരത്തെ അപേക്ഷിച്ച് ഏലക്ക വരവ് ലേലത്തിന് എത്തുന്നത് പകുതിയായി. വരും ദിനങ്ങളിൽ ലഭ്യത ചുരങ്ങാനാണ് സാധ്യത.

നിലവിലെ കാലാവസ്ഥ വിലയിരുത്തിയാൽ പുതിയ ഏലക്ക സീസണ് കാലതാമസം നേരിടാം. ആഭ്യന്തര വിപണിയിലും ഏലത്തിനു ക്ഷാമം നേരിടുന്നുണ്ട്. കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പു ചുരുങ്ങിയെന്നാണ് ചെറുകിട കർഷകരുടെ പക്ഷം. വൻകിടതോട്ടങ്ങളും ചരക്ക് വില്പനയ്ക്ക് ഇറക്കുന്നത് കുറച്ചു. പകൽ ചൂടിനു കാഠിന്യമേറിയതോടെ ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ പല തോട്ടങ്ങളിലും ഏലച്ചെടികളുടെ നിലനിൽപ് ഭീഷണിയിലാണ്. ഇതിനിടയിൽ വേനൽ മഴയ്ക്ക് സാധ്യത തെളിഞ്ഞതായുള്ള റിപ്പോർട്ടുകൾ തോട്ടം മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നു.

റബർ

വേനൽ മഴ ലഭ്യമായാൽ ഈസ്റ്റർ കഴിയുന്നതോടെ കർഷകർ റബർ ടാപ്പിംഗിനുള്ള ഒരുക്കങ്ങൾ തുടങ്ങാം. ഉത്പാദനമേഖലയുടെ പ്രതീക്ഷയ്ക്കൊത്തു വേനൽ മഴ ലഭിച്ചാൽ സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെട്ട റബർ കർഷകർക്ക് ആശ്വാസമാകും. വരണ്ട കാലാവസ്ഥ മൂലം ഏതാനും മാസങ്ങളായി റബർ ടാപ്പിംഗ് സ്തംഭിച്ചിരിക്കുകയാണ്. ഉത്പാദന മേഖലയിലും വിപണികളിലും കാര്യമായി റബർ സ്റ്റോക്കില്ല. ഓഫ് സീസണിലെ വിലക്കയറ്റത്തെ റബർ മേഖല ഉറ്റു നോക്കുകയാണ്.

എന്നാൽ, വ്യവസായികൾ നിരക്ക് ഉയർത്താതെ ചരക്കു സംഭരിക്കുകയാണ്. നാലാം ഗ്രേഡ് റബർവില 12,900വരെ കയറിയെങ്കിലും ഈ വിലയ്ക്കു വ്യവസായികളിൽനിന്നുള്ള ഡിമാൻഡ് കുറഞ്ഞതിനാൽ വാരാന്ത്യം നിരക്ക് 12,800 ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 12,600 രൂപയിലാണ്. ലാറ്റക്സ് 8200 രൂപയിലും. ഉത്തരേന്ത്യൻ വ്യവസായികളും റബറിൽ താത്പര്യം കാണിച്ചില്ല. സാധാരണ ഈസ്റ്റർ‐വിഷു വേളയിൽ വൻതോതിൽ റബർ വില്പയ്ക്ക് ഇറങ്ങുകയാണ് പതിവ്. എന്നാൽ, ഇക്കുറി വരവ് നാമമാത്രമായി കുറഞ്ഞിട്ടും ഉത്പന്ന വില ഉയർന്നില്ല.


ആഭ്യന്തര അവധി വ്യാപാരത്തിൽ റബർ ഒരു മാസത്തെ താഴ്ന്ന റേഞ്ചിലാണ്. ടോക്കോം എക്സ്ചേഞ്ചിൽ റബർ ബുളളിഷാണ്. കിലോഗ്രാമിന് 193 യെന്നിൽ നീങ്ങുന്ന റബർ 200 യെന്നിലേക്ക് അടുക്കാൻ ശ്രമം നടത്താം.

നാളികേരം

ഉത്സവ വേളയിൽ വിലക്കയറ്റം അനുഭവപ്പെടുന്ന പാചകയെണ്ണകൾക്ക് ഇക്കുറി തിരിച്ചടി നേരിട്ടു. വിഷു പടിവാതിൽക്കൽ എത്തിയിട്ടും വെളിച്ചെണ്ണയ്ക്കു ചൂടുപിടിച്ചില്ല. പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വില്പന പതിവിലും കുറഞ്ഞു. 14,600ൽനിന്ന് 14,400 ലേക്കു താഴ്ന്നശേഷം വാരാന്ത്യം 14,500 ലാണ് വില. കൊപ്ര വില 9600 രൂപയിലാണ്. കാങ്കയത്ത് 100 രൂപ കുറഞ്ഞ് 9500 ലും വ്യാപാരം നടന്നു. അതേസമയം അവിടെ എണ്ണവില 12,475 രൂപ മാത്രമാണ്. തമിഴ്നാടിനെ അപേക്ഷിച്ചു വെളിച്ചെണ്ണവില ഇവിടെ 2000 രൂപ ഉയർന്ന് നില്ക്കുന്നതും വിൽപനയെ ബാധിച്ചു. സൂര്യകാന്തി, സോയ, പാം ഓയിൽ എന്നിവയുടെ നിരക്ക് താഴ്ന്ന റേഞ്ചിൽ നീങ്ങുന്നതും വെളിച്ചെണ്ണയ്ക്ക് വെല്ലുവിളി ഉയർത്തുന്നു.

കുരുമുളക്

കാർഷിക മേഖലകളിൽനിന്നു വിപണികളിലേക്കുള്ള കുരുമുളക് വരവ് ചുരുങ്ങിയിട്ടും വിലയിൽ കാര്യമായ മാറ്റമില്ല. ഉത്പാദനം മുൻ വർഷത്തെ അപേക്ഷിച്ച് പകുതിയാകുമെന്നാണ് കാർഷിക മേഖലകളിൽനിന്ന് പുറത്തുവരുന്ന സൂചന. അതുകൊണ്ടുതന്നെ നിലവിലെ വിലയ്ക്ക് പുതിയ മുളക് കൈവിടാൻ കർഷകർ താത്പര്യം കാണിച്ചില്ല. ഉത്തരേന്ത്യക്കാർ കുരുമുളക് സംഭരണ രംഗത്തുണ്ടെങ്കിലും വില ഉയർത്താൻ അവർ തയാറായില്ല. അൺ ഗാർബിൾഡ് കുരുമുളക് 32,100 രൂപ. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5300 ഡോളർ.

സ്വർണം

സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ആഭരണ കേന്ദ്രങ്ങളിൽ 23,680 രൂപയിൽനിന്ന് പവൻ 23,920 വരെ തുടക്കത്തിൽ ഉയർന്നു. എന്നാൽ പിന്നീട് നിരക്ക് 23,600 ലേക്ക് താഴ്ന്നങ്കിലും ശനിയാഴ്ച പവൻ 23,720 രൂപയിലാണ്. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1289 ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.