നാളികേരോത്പന്നങ്ങള്‌ പ്രതിസന്ധിയിൽ
നാളികേരോത്പന്നങ്ങള്‌ പ്രതിസന്ധിയിൽ
Monday, October 15, 2018 12:24 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലത്തകർച്ച കാർഷിക-വ്യാവസായിക മേഖലകളെ സാമ്പത്തിക പ്രതിസന്ധിലാക്കുന്നു. കാലാവസ്ഥ അനുകൂലം, ഷീറ്റ് വില ഉയർന്നാൽ റബർ ടാപ്പിംഗ് രംഗം ഉണരും. ഉത്തരേന്ത്യക്കാർ കുരുമുളക് വില ഉയർത്തി. അന്താരാഷ്‌ട്ര സ്വർണവിപണി ബുള്ളിഷ്, രൂപയുടെ ചലനങ്ങൾ പവനിൽ പ്രതിഫലിക്കും.

നാളികേരം

നാളികേരോത്പന്നങ്ങളെ ബാധിച്ച വിലത്തകർച്ച രൂക്ഷമായി. വെളിച്ചെണ്ണവില ചുരുങ്ങിയ ആഴ്ചകൾക്കിടയിൽ 2300 രൂപയും കൊപ്രയ്ക്ക് 1500 രൂപയും ക്വിന്‍റലിന് ഇടിഞ്ഞത് വിപണിയുടെ മൊത്തത്തിലുള്ള കണക്കുകൂട്ടലുകൾ തകിടംമറിച്ചു. ഓണവേളയിലെ ബംബർ വില്പന പൊളിഞ്ഞതാണ് അയൽസംസ്ഥാനങ്ങളിലെ വൻകിട മില്ലുകളുടെ അടിത്തറയിൽ വിള്ളലുണ്ടാക്കിയത്.

ചിങ്ങത്തിൽ വൻ വിലയ്ക്കു കൊപ്ര സംഭരിച്ച പല വൻകിട മില്ലുകളുടെയും നിലനിൽപ് ഭീഷണിയിലാണ്. സ്റ്റോക്കുള്ള എണ്ണ കുറഞ്ഞ വിലയ്ക്കും വിറ്റുമാറാൻ സെപ്റ്റംബർ രണ്ടാം പകുതി മുതൽ അവർ മത്സരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും വിപണി നഷ്ട്ടപ്പെട്ടതു കർഷക കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി.

സെപ്റ്റംബർ ആദ്യം വെളിച്ചെണ്ണ 16,500 രൂപയിലും കൊപ്ര 11,000 രൂപയിലുമായിരുന്നു. എന്നാലിപ്പോൾ ഇവ 14,200 ലും 9485 രൂപയിലുമാണ്. പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ കിലോ 160 രൂപയിലാണ്. നവരാത്രി വേളയായിട്ടും എണ്ണ വില്പന കുറഞ്ഞതു മില്ലുകാരെ ഞെട്ടിച്ചു. ഇതര പാചകയെണ്ണകളുടെ താഴ്ന്ന വില വെളിച്ചെണ്ണയ്ക്കു തിരിച്ചടിയായി.

റബർ

തുലാവർഷം റബർ ടാപ്പിംഗിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന വിശ്വാസത്തിലാണ് ഉത്പാദകർ. കാലാവസ്ഥ അനുകൂലമായാൽ റബർവെട്ട് സജീവമാകും. സ്റ്റോക്കിസ്റ്റുകളുടെയും കർഷകരുടെയും പക്കൽ കാര്യമായി റബർ ഷീറ്റില്ല. ടാപ്പിംഗ് നിലച്ചിട്ട് മാസങ്ങൾ പലതും കഴിഞ്ഞതിനാൽ പുതിയ ചരക്കുമായി രംഗത്ത് എത്തുന്നവർക്കു മെച്ചപ്പെട്ട വിലയ്ക്കു സാധ്യതയുണ്ട്. അതേസമയം, ഷീറ്റ് ക്ഷാമത്തിനിടയിലും ടയർ വ്യവസായികൾ റബർ വിലയിടിച്ചു. വിദേശ റബറിനു തന്നെയാണ് മുൻതുക്കം നൽകുന്നത്. കാലാവസ്ഥാവ്യതിയാനങ്ങൾ മൂലം റബർ ഉത്പാദനം ചുരുങ്ങുമെന്ന കാര്യം വ്യക്തമാണ്. വ്യവസായികൾ ആഭ്യന്തര മാർക്കറ്റിൽ പിടിമുറുക്കിയാൽ നിരക്ക് കുതിക്കും. ആർഎസ്എസ് നാലാം ഗ്രേഡ് ഷീറ്റ് വില 12,750 രൂപയിലും അഞ്ചാം ഗ്രേഡ് 12300 ലുമാണ്. ലാറ്റക്സ് 9600 രൂപയിൽ വിപണനം നടന്നു. ക്രൂഡ് ഓയിൽ വില അല്പം താഴ്ന്നതു മുൻനിർത്തി നിക്ഷേപകർ ടോക്കോമിൽ ലാഭമെടുപ്പിന് നടത്തി.


കുരുമുളക്

ഉത്സവവേളയിലെ ഡിമാൻഡ് കുരുമുളകിന് നേട്ടമായി. ഉത്തരേന്ത്യൻ ഓർഡറുകളുടെ വരവു ടെർമിനൽ മാർക്കറ്റിൽ മുളകിനെ തളർച്ചയിൽനിന്ന് അല്പം കരകയറ്റി. അന്തർസംസ്ഥാന വ്യാപാരികൾ വരുംദിനങ്ങളിലും വാങ്ങലുകാരായി നിലകൊണ്ടാൽ ഉണർവ് പിടിച്ചുനിർത്താം. ദീപാവലിവരെ ഉത്തരേന്ത്യൻ ആവശ്യക്കാർ രംഗത്തു തുടരുമെന്ന നിഗമനത്തിലാണ് വ്യാപാരികൾ. ഉത്പാദന മേഖലകളിൽനിന്ന് കാര്യമായി കുരുമുളകു വിൽപനയ്ക്ക് ഇറങ്ങിയില്ല.അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5650 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 39,100 രൂപയിലാണ്.

ഏലം

ആഭ്യന്തര -വിദേശ വാങ്ങലുകാർ ഏലത്തിൽ താത്പര്യം കാണിച്ചു. വാങ്ങലുകാർ കരുതലോടെയാണ് ലേലത്തിൽനിന്നു ചരക്ക് സംഭരിക്കുന്നത്. മികച്ചയിനം ഏലക്ക കിലോ 1400‐1671 രൂപയിലാണ്. വൈകാതെ ഏലത്തോട്ടങ്ങൾ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാർ.

സ്വർണം

ആഭരണകേന്ദ്രങ്ങളിൽ പവനു തിളക്കമേറി. വിനിമയവിപണിയിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയും രാജ്യാന്തര മാർക്കറ്റിൽ സ്വർണവില ഉയർന്നതും മുന്നേറ്റത്തിനു കാരണമായി. 23,280 രൂപയിൽനിന്ന് പവൻ ഒരവസരത്തിൽ 23,520 രൂപ വരെ ഉയർന്നു. ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ പവൻ 23,440 രൂപയിലാണ്. ഒരു ഗ്രാമിനു വില 2930 രൂപ.

ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൺസിന് 1202 ഡോളറിൽനിന്ന് 1225 ഡോളർവരെ കയറിയശേഷം 1217 ലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.