ഇന്നലെ രാവിലെതന്നെ വട്ടവട ഗ്രാമം ജെല്ലിക്കെട്ടിനായുള്ള തയാറെടുപ്പ് തുടങ്ങി. തൊഴുത്തുകൾ വൃത്തിയാക്കി കാളകളെ കുളിപ്പിച്ച് കൊന്പുകളിൽ ചായംപുരട്ടി പൊങ്കൽവച്ചാണ് കാളകളെ തയാറാക്കുന്നത്. അഞ്ചുനാട് ഗ്രാമത്തിനു സമാനമാണ് വട്ടവട ഗ്രാമങ്ങളിലെ ഭരണസംവിധാനങ്ങളും ആചാരങ്ങളും. മന്നാടിയാർ, മന്ത്രിയാർ, പെരിയധനം, അരുത വീട്ടുകാർ ഉൾപെട്ടതാണ് ഭരണസംവിധാനങ്ങളും ആചാരങ്ങളും. ഇതിൽ ഭരണമുഖ്യൻമാരായ മന്നാടിയാർ വീട്ടുകാരുടെ കാളകളെയാണ് ആദ്യം തലൈവാസലിലേക്ക് പാരന്പര്യ വാദ്യങ്ങളുടെയും ആർപ്പുവിളികളോടെയും എത്തിക്കുന്നത്. പിന്നീട് മന്ത്രിവീട്ടുകാരുടെയും ശേഷം പെരിയധനം വീടുകളിൽനിന്നുമുള്ള കാളകളും ഏറ്റവും അവസാനമായി അരുത വീട്ടുകാരുടെ കാളകളും ജെല്ലിക്കട്ടിൽ പങ്കുചേരൂം.63 കാളകളാണ് വട്ടവടയിൽ ഇന്നലെനടന്ന ജെല്ലിക്കെട്ടിൽ പങ്കെടുത്തത്. അരുത വീട്ടുകാരുടെ കാളകളിൽ ഏറ്റവും അവസാനം ഓടിയെത്തുന്ന കാളയെ ഒരുകിലോമീറ്റർ അകലയുള്ള കാതറുപ്പാംപെട്ടി എന്ന സ്ഥലത്തെത്തി കാതിൽ മുറിവുവരുത്തി രക്തത്തുള്ളി വീഴ്ത്തിയാണ് ജെല്ലിക്കെട്ട് അവസാനിച്ചത്.
തമിഴ്നാട്ടിൽ പന്തയത്തിന്റെ ഭാഗമായി കാളകൾക്ക് മദ്യം നൽകുകയും കൊന്പു കൂർപ്പിക്കുകയും ചെയ്യുന്നതിനാൽ അപകടങ്ങൾ സംഭവിക്കാറുണ്ട്.