ഇന്ത്യയിൽനിന്ന് പശ്ചിമേഷ്യയിലേക്കും ഇസ്രയേലിലേക്കുള്ള സാന്പത്തിക ഇടനാഴി അടയാളപ്പെടുത്തിയ ഭൂപടം പ്രദർശിപ്പിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. അനുഗ്രഹത്തിന്റെ ഭൂപടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ, സിറിയ, ലബനൻ എന്നീ രാജ്യങ്ങളെ ഇരുണ്ട നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം പ്രദർശിപിച്ച് ‘ശാപത്തിന്റെ ഭൂപടം’ ആണിതെന്നും കൂട്ടിച്ചേർത്തു.
ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയ ഏബ്രഹാം ഉടന്പടി നെതന്യാഹു പരാമർശിച്ചു. സൗദിയുമായും ഇത്തരം ഉടന്പടി ഉണ്ടാകുന്നത് ഇരു രാജ്യങ്ങളുടെയും സാന്പത്തിക, സുരക്ഷാ മേഖലയ്ക്ക് അനുഗ്രഹമായിരിക്കും.
ഇസ്രയേലും സൗദിയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഹമാസ് ഭീകരർ ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെതന്യാഹു പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ ലോകനേതാക്കളിൽ പലരും സദസിൽനിന്ന് എഴുന്നേറ്റു പോയി.