അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
Saturday, September 28, 2024 2:22 AM IST
ന്യൂഡൽഹി: നിലന്പൂർ എംഎൽഎ പി.വി. അൻവറിന്‍റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹവുമായുള്ള എല്ലാ ബന്ധവും പാർട്ടി ഉപേക്ഷിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വലതുപക്ഷത്തിന്‍റെ കൈയിലെ കോടാലിയാണ് അൻവറെന്നു പറഞ്ഞ ഗോവിന്ദൻ, അൻവറിന് പാർട്ടിയെപ്പറ്റി ഒന്നും അറിയില്ലെന്നും പറഞ്ഞു.

പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാർട്ടിയുടെ നിലപാട് ഗോവിന്ദൻ അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതനായ നേതാവാണെന്നും അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ രാഷ്‌ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ അൻവറിന്‍റെ ആരോപണങ്ങൾ തള്ളുകയും ചെയ്തു.


അൻവർ ഉന്നയിച്ച വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ആവശ്യമായ അന്വേഷണ നടപടികൾ സ്വീകരിച്ചു. എങ്കിലും വീണ്ടും പരസ്യപ്രതികരണം നടത്തിയ അദ്ദേഹം അച്ചടക്കത്തിന്‍റെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് പാരന്പര്യമുള്ള കുടുംബത്തിൽനിന്നു വന്ന അൻവറിന് സിപിഎമ്മിന്‍റെ സംഘടനാ സംവിധാനത്തെക്കുറിച്ചും യാതൊരു ധാരണയുമില്ല. പാർട്ടിയെ തകർക്കാനായി വലതുപക്ഷ രാഷ്‌ട്രീയ പാർട്ടികളും ചില മാധ്യമങ്ങളും നടത്തുന്ന പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന നടപടിയാണ് അൻവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.