നീറ്റ് ക്രമക്കേട്; ഒറ്റപ്പെട്ട സംഭവമെന്ന് എൻടിഎ സുപ്രീംകോടതിയിൽ
Wednesday, July 10, 2024 7:26 PM IST
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്ന് കേന്ദ്രസർക്കാരും എൻടിഎയും. സുപ്രീംകോ‌തിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നീറ്റ് ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ല. പാട്ന, ഗോധ്ര എന്നിവിടങ്ങളിൽ ഒതുങ്ങുന്ന ക്രമക്കേടുകൾ മാത്രമാണ് നടന്നത്. വിഷയം പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും എൻടിഎ കോ‌ടതിയെ അറിയിച്ചു.

നീറ്റ് ക്രമക്കേട് പൂർണമായി പരീക്ഷ നടപടികളെ ബാധിക്കുന്നില്ല. റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപാകതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങൾ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു.

പരീക്ഷ ഫലം റദ്ദാക്കേണ്ട സാഹചര്യമില്ല. തെറ്റായ കാര്യങ്ങൾ ചില വിദ്യാർഥികൾ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളിൽ മാത്രമാണെന്നും എൻടിഎ അറിയിച്ചു.

അന്വേഷണത്തെ സംബന്ധിച്ച് സിബിഐയും റിപ്പോർട്ട് സമർപ്പിച്ചെന്നാണ് വിവരം. നാളെ കോ‌ടതി കേസ് വീണ്ടും പരിഗണിക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക