പുല്‍പ്പള്ളിയിൽ കടുവയിറങ്ങി; ജാഗ്രതാ നിർദേശവുമായി അധികൃതർ
Monday, February 12, 2024 7:26 PM IST
കല്‍പ്പറ്റ: ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ പിടികൂടുന്നതിനുള്ള ഊർജിത ശ്രമം നടക്കുന്നതിനിടെ പുല്‍പ്പള്ളി വാടാനക്കവലയിലെ ജനവാസമേഖലയില്‍ കടുവ ഇറങ്ങി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കാട്ടുപന്നിയെ ഓടിച്ചുകൊണ്ടുവന്ന കടുവ സ്വകാര്യവ്യക്തിയുടെ പറന്പിൽ ഏറെ നേരം നിന്നതിനുശേഷമാണ് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കടുവായെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല.

കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വനംവകുപ്പ് പ്രദേശത്ത് കാമറകളും കൂടുകളും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനപാലകർ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.