കീഴ്മാട് വീണ്ടും വിദേശത്തുള്ള സിപിഎം അംഗമെത്തി ഒപ്പിട്ടു
Friday, September 27, 2024 3:49 AM IST
ആലുവ: വിദേശത്ത് നിന്നെത്തി കീഴ്മാട് ഗ്രാമപഞ്ചായത്തംഗം പ്രതിപക്ഷ ബഹളത്തിനിടെ പഞ്ചായത്ത് യോഗ മിനിറ്റ്സിൽ ഒപ്പിട്ട് പോലീസ് സംരക്ഷണയിൽ മടങ്ങി. വിദേശത്ത് കുടുംബത്തോടൊപ്പം തങ്ങുന്ന പഞ്ചായത്ത് അംഗവും സിപിഎം പ്രതിനിധിയുമായ അഭിലാഷ് അശോകന്‍റെ അംഗത്വം റദ്ദാക്കണമെന്നാവശ്യം ഉന്നയിച്ച് സമരം നടക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ നടന്നത്.

തുടർച്ചയായി മൂന്ന് ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടുമെന്നതിനാലാണ് ലണ്ടനിൽ നിന്നെത്തി അഭിലാഷ് യോഗത്തിൽ സംബന്ധിച്ചത്. ഈ സമയം മുഴുവൻ പോലീസ് സന്നാഹം പുറത്ത് നിലയുറപ്പിച്ചിരുന്നു.

ഇന്നലെ രാവിലെ 11 ന് നിശ്ചയിച്ച യോഗത്തിൽ മറ്റ് അംഗങ്ങൾ എത്തുംമുമ്പേ അഭിലാഷ് അശോകൻ യോഗ ഹാളിൽ കടന്നുകൂടി. കഴിഞ്ഞ യോഗത്തിലും ഇതേ രീതിയിലാണ് പ്രതിപക്ഷ ഉപരോധത്തെ ഭരണപക്ഷം മറികടന്നത്. ഒരംഗത്തിന്‍റെ മാത്രം ഭൂരിപക്ഷത്തിലാണ് സിപിഎം ഭരണം നിലനിർത്തുന്നത്.


യോഗം ബഹളത്തിലായെങ്കിലും അഭിലാഷിനെ കൊണ്ട് ഹാജർബുക്കിൽ ഒപ്പിടുവിക്കേണ്ട ചുമതല സിപിഎം ഭരണ സമിതി അംഗങ്ങൾ നിർവഹിച്ചു. തുടർന്ന് പഞ്ചായത്ത് കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷത്തെ ഒമ്പതു അംഗങ്ങളും പുറത്തിറങ്ങി.

യുഡിഎഫ് പ്രതിനിധികൾ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി.വി. എൽദാസ് ഉദ്ഘാടനം ചെയ്തു.