ഫുഡ് ഡെലിവറി മറയാക്കി: വാഹന മോഷണം; സ്ഥിരം കുറ്റവാളി അറസ്റ്റിൽ
Friday, September 27, 2024 3:40 AM IST
ആലുവ: ഓൺലൈൻ ഫുഡ് ഡെലിവറി മറയാക്കി വാഹന മോഷണം നടത്തിവന്ന കേസിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ. ജില്ലാ പോലീസ് ഓഫീസ് പ്രവർത്തിക്കുന്ന പവ്വർ ഹൗസ് ജംഗ്ഷനിലെ വീട്ടിൽനിന്ന് എൻഫീൽഡ് ബുള്ളറ്റ് മോഷ്ടിച്ച കേസിലാണ് കീഴ്മാട് വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് നീർചാൽ സ്വദേശി അബ്ദുൾ നസീർ(30) അറസ്റ്റിലായത്.

ഫുഡ് ഡെലിവറിക്കായി പകൽ കറങ്ങി നടന്ന് കണ്ടുവയ്ക്കുന്ന വാഹനങ്ങൾ രാത്രി കുടുംബസമേതമെത്തി മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. മുപ്പത്തടത്ത് അടുത്ത മോഷണത്തിനായി തയാറെടുക്കുന്നതിനിടെയാണ് നസീറിനെ ആലുവ പോലീസ് പിടികൂടിയത്. മോഷ്ടിച്ച ബുള്ളറ്റും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ 19ന് പുലർച്ചെയാണ് പവർ ഹൗസ് ജംഗ്ഷനു സമീപത്തെ വീട്ടിൽനിന്ന് ബുള്ളറ്റ് കാണാതെയായത്. തുടർന്ന് നിരീക്ഷണ കാമറകൾ പരിശോധിച്ച പോലീസ് അന്നേ ദിവസം നസീർ കുടുംബസമേതം യാത്ര ചെയ്തതിന്‍റെ ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. പുലർച്ചെ നസീർ ഒരു സ്കൂട്ടറിലാണ് കുടംബസമേതം ആലുവ നഗരത്തിലെത്തിയത്. സ്കൂട്ടർ ടൗൺ ഭാഗത്ത്‌ ഒളിപ്പിച്ചതിനു ശേഷം കുടുംബത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തി.


ബുള്ളറ്റ് മോഷ്ടിച്ച ശേഷം തിരികെയെത്തി ഇവരെയും കയറ്റി പോവുകയുമായിന്നു. പിന്നീട് പകൽ തിരികെയെത്തി ഇയാളുടെ സ്കൂട്ടറും എടുത്തുകൊണ്ടുപോവുകയായിരുന്നു. സോഷ്യൽ മീഡിയയിലെ ടുവീലറുകൾ വാടകയ്ക്ക് എന്ന പരസ്യങ്ങൾ വഴി കൈക്കലാക്കിയതാണ് മറ്റൊരു ബുള്ളറ്റും ആക്ടിവയുമെന്ന് പോലീസ് പറഞ്ഞു. ഉടമ അറിയാതെ മറിച്ച് വില്പന നടത്തുന്നത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇവ.

ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷിന്‍റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ സിഐ എം.എം. മഞ്ജുദാസ്, എസ്ഐ മാരായ കെ. നന്ദകുമാർ, എസ്.എസ്. ശ്രീലാൽ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ്‌ അമീർ, കെ.എം. മനോജ്‌, പി.എ. നൗഫൽ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.