വ്യാപാരിയുടെ ആത്മഹത്യ: ബാങ്കിനു പങ്കില്ലെന്ന് പോലീസ് റിപ്പോർട്ട്
Friday, September 27, 2024 5:25 AM IST
കോട്ടയം: അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ബാങ്കിനോ മനേജര്‍ക്കോ പങ്കില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. 2023 സെപ്റ്റംബര്‍ 25ന് കുടയംപടയിലെ വ്യാപാരി കെ.സി. ബിനു (50) ആത്മഹത്യ ചെയ്തത്. കർണാടക ബാങ്ക് ജീവനക്കാരില്‍നിന്നുണ്ടായ സമ്മര്‍ദം മൂലമാണെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ബാങ്കിനു മുന്നില്‍ മൃതദേഹവുമായി രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേ ധിച്ചിരുന്നു.

തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ് വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. മരണപ്പെട്ട ബിനു നിരവധി ആളുകളില്‍നിന്നായി ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. വ്യക്തിപരമായി വേറെയും പ്രശ്‌നങ്ങളുണ്ടായിരുന്നതായി കോട്ടയം വെസ്റ്റ് പോലീസ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


കര്‍ണാടക ബാങ്കില്‍നിന്ന് അഞ്ചു ലക്ഷം രൂപയാണ് ബിനു വായ്പയെടുത്തത്. കുടിശികയായതോടെ ബാങ്ക് 10 തവണ നോട്ടീസ് അയച്ചു. ഫോണ്‍ വിളിച്ചിട്ടും എടുക്കാതായതോടെ ബാങ്ക് മാനേജരും അസി. മാനേജരും കടയിലെത്തി സംസാരിച്ചു. തുടര്‍ന്ന് ബിനു കുടിശിക പൂര്‍ണമായി അടച്ചു തീര്‍ത്തെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.