ചുണ്ടന്‍വള്ളങ്ങള്‍ കരകയറി; ഇനി പുന്നമടയിലേക്ക്
Friday, September 27, 2024 5:25 AM IST
കോട്ടയം: അവസാനവട്ടം തുഴച്ചില്‍ പരിശീലനത്തിനുശേഷം ചുണ്ടന്‍ വള്ളങ്ങള്‍ കര കയറി. ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി വള്ളങ്ങള്‍ വെയിലും ചൂടും കൊള്ളിച്ച് സാന്‍ഡ് പേപ്പറില്‍ ഉരുമ്മി ചെറിയ മുഴപോലുമില്ലാതെ പോളീഷ് അടിച്ചുണക്കും. ഇത്തരത്തില്‍ തുഴകളും ഉരക്കടലാസില്‍ ഉരുമ്മി പോളീഷ് ചെയ്യും.

വള്ളം പോളീഷ് ചെയ്യാന്‍ മാത്രം രണ്ടു ലക്ഷം രൂപ വരും ചെലവ്. വെള്ളത്തില്‍ ഘര്‍ഷണം ഒഴിവാക്കുകയാണു പോളിഷ് അടിക്കുന്നതിന്‍റെ ഉദ്ദേശ്യം. പോളീഷ് ചെയ്യുന്നതോടെ ഓളപ്പരപ്പില്‍ വള്ളങ്ങള്‍ പറപറക്കും. മാത്രമല്ല ദിവസങ്ങളോളം പരിശീലനം നടത്തിയതിനാല്‍ തടി ചീര്‍ത്തിട്ടുണ്ടാകും.

വള്ളത്തിന് ഭാരം കൂടാന്‍ ഇതിടയാക്കും. ഒരു വള്ളപ്പാടല്ല ഒരു ഇഞ്ചു വരെ ജലമാമാങ്കത്തില്‍ നിര്‍ണായകമായതിനാല്‍ പോളീഷും എണ്ണയുമൊക്കെ പ്രയോഗിക്കാന്‍ ക്ലബ്ബുകള്‍ക്ക് മടിയില്ല. വള്ളത്തിനു ചുറ്റും തൊണ്ടും മടലും കത്തിച്ച് വള്ളത്തിനു ചൂടു കൊടുത്താണ് ജലാംശം വറ്റിക്കുന്നത്. മുന്‍കാലങ്ങളില്‍ മീനെണ്ണയും നെയ്യും ഗ്രീസുമൊക്കെയായിരുന്നു മിനുസപ്പെടുത്താൻ ഉപയോഗിച്ചിരുന്നത്. സാധാരണ തടി ഫര്‍ണിച്ചറുകള്‍ക്ക് ഉപയോഗിക്കുന്നതരം പോളീഷാണ് വള്ളങ്ങളിലും അടിക്കുക.


ഇത്തവണ കറുപ്പ്, തടിനിറം എന്നിവയില്‍ ഒന്നു മാത്രമേ പാടുള്ളൂവെന്നു നിര്‍ദേശമുണ്ട്. അതിനാല്‍ പോളീഷിംഗിനു മുന്നോടിയായി പെയിന്‍റും ചെയ്യണം. പരിശീലന സമയം അഞ്ചു മിനിറ്റില്‍ ഫിനിഷ് ചെയ്യുന്ന വള്ളം പോളിഷ് ചെയ്ത് ഇറക്കിയാല്‍ മൂന്നര മിനിറ്റില്‍ ലക്ഷ്യത്തിലെത്തുമെന്നാണ് തുഴക്കാര്‍ പറയുന്നത്.