ഇഎസ്എ: തീക്കോയി പഞ്ചായത്ത് മുഖ്യമന്ത്രിക്ക് ആക്ഷേപം നൽകി
Friday, September 27, 2024 5:25 AM IST
തീക്കോയി: കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനത്തിന്‍റെ പശ്ചാത്തലത്തിൽ തീക്കോയി വില്ലേജിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തീക്കോയി പഞ്ചായത്തിന്‍റെ ആക്ഷേപം മുഖ്യമന്ത്രിക്ക് പ്രസിഡന്‍റ് കെ.സി. ജയിംസ്, ചാൾസ് ജെ. തയ്യിൽ എന്നിവർ ചേർന്ന് നൽകി.

ഒരു സെന്‍റ് വനപ്രദേശം പോലുമില്ലാത്ത തീക്കോയി വില്ലേജിനെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഗവൺമെന്‍റിന്‍റെ കാലത്ത് ഉമ്മൻ വി. ഉമ്മന്‍റെ റിപ്പോർട്ടിന്‍റെയും വില്ലേജ് അടിസ്ഥാനത്തിലുള്ള അഞ്ചംഗ സമിതി റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലും തീക്കോയി, മേലുകാവ്, പൂഞ്ഞാർ, കൂട്ടിക്കൽ എന്നീ വില്ലേജുകളെ പരിസ്ഥിതിലോല പ്രദേശങ്ങളിൽനിന്ന് ഒഴിവാക്കി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നത്. പിന്നീടു വന്ന പി.എച്ച്. കുര്യൻ റിപ്പോർട്ടിലും വില്ലേജുകളെ ഒഴിവാക്കിയാണ് കേന്ദ്രത്തിന് റിപ്പോർട്ട് പോയിരുന്നത്.


എന്നാൽ 31-7-2024ലെ കരട് വിജ്ഞാപനത്തിൽ വില്ലേജുകളെ ഇഎസ്എ ഗണത്തിൽ വീണ്ടും ഉൾപ്പെടുത്തി. ഇതിനെതിരേയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും തീക്കോയി പഞ്ചായത്ത് ആക്ഷേപങ്ങൾ നൽകിയത്.