അവകാശ സംരക്ഷണം: മത്സ്യമേഖലയിൽ പ്രതിഷേധ സമരം ശക്തമായി
Wednesday, September 25, 2024 6:43 AM IST
കൊല്ലം: അവകാശ നിഷേധങ്ങൾക്കെതിരെ മത്സ്യമേഖലയിലെ മുഴുവൻ തൊഴിലാളികളും സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്‍റെ ഭാഗമായി സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തിൽ നീണ്ടകരയിലും പ്രതിഷേധസമരം ന ടത്തി. ശക്തികുളങ്ങര ബസ് ബേയിൽനിന്നാരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് മത്സ്യതൊഴിലാളികൾ പങ്കെടുത്തു.

ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നൽകുകയും കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം സർക്കാരിന് നേടിക്കൊടുക്കുകയും ചെയ്യുന്ന മത്സ്യമേഖലയുടെ തകർച്ചക്കുള്ള നിയമങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നാണ് സംയുക്തസമരസമിതിയുടെ ആരോപണം.

എട്ട് വർഷം പഴക്കമുള്ള പ്ലൈവുഡ് വള്ളങ്ങൾ, 12 വർഷം പഴക്കമുള്ള മര ബോട്ടുകൾ, 15 വർഷം പഴക്കമുള്ള സ്റ്റീൽ ബോട്ടുകൾ എന്നിവയ്ക്ക് ലൈസൻസ് പുതുക്കി നൽകാത്തതാണ് മുഖ്യവിഷയം. മത്സ്യബന്ധന യാനങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ ഫിറ്റ്നസ് പരിശോധിച്ച് ലൈസൻസ് പുതുക്കി നൽകണമെന്നാണ് ബോട്ടുടമകൾ ആവശ്യപ്പെടുന്നത്.

കൂടാതെ എല്ലായാനങ്ങൾക്കും ഇന്ധന സബ്സിഡി നൽകുക, വർധിപ്പിച്ച ലൈസൻസ് ഫീസ് പിൻവലിക്കുക, ലൈസൻസ് ഫീസ് അടയ്ക്കാൻ വൈകിയാൽ രണ്ട് ലക്ഷം രൂപവരെ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, തീരക്കടലിൽ മാത്രം ലഭിക്കുന്ന കരിക്കാടി, പൂവാലൻ ചെമ്മീനുകൾക്കായി വലവലിക്കുന്ന ചെറിയ തരം ബോട്ടുകൾക്ക് പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കുക, പരന്പരാഗത മേഖലയിൽ നടപ്പാക്കിയ ഇൻഷുറൻസ് പരിരക്ഷ യന്ത്രവൽകൃത മേഖലയിലും ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവച്ചിട്ടുള്ളത്.


ഫിഷറീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് നീണ്ടകര ഇടവക വികാരി ഫാ.റോൾഡൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. ധീവരസഭ ജില്ലാപ്രസിഡന്‍റ് യു.രാജു അധ്യക്ഷത വഹിച്ചു. ഓൾകേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻപ്രസിഡന്‍റ് പീറ്റർ മത്യാസ് വിഷയാവതരണം നടത്തി. രാജൻ പത്രോസ്,

സേവ്യർ മത്യാസ്, ആന്‍റണി, സുനിൽ ലോറൻസ്, കെ.സുരേഷ് ബാബു, സി.പി .സുധീഷ്കുമാർ, ചാർളിജോസഫ്,അനിൽജോൺഫ്രാൻസിസ്, മന്മഥൻ, മോഹൻദാസ്, രാജു പട്രോപ്പിൽ തുടങ്ങിവർ പ്രസംഗിച്ചു.