മലയോര ജനതയെ വലച്ച് കെഎസ്ആർടിസി
Friday, September 27, 2024 7:52 AM IST
ഭീമനടി: യാത്രക്കാരാണ് കെഎസ്ആർടിസിയിലെ യജമാനൻ എന്ന് മന്ത്രി പറയുമ്പോൾ ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന വിദ്യാർഥികളെയും സാധാരണക്കാരായ യാത്രക്കാരെയും പെരുവഴിയിലാക്കി കാഞ്ഞങ്ങാട് ഡിപ്പോ.

ഭീമനടിയിൽ നിന്ന് ചെറുപുഴയിലേക്ക് രാവിലെ 6.45 നും എട്ടിനും ഇടയിൽ ഒരു മണിക്കൂറിന് മുകളിൽ ബസില്ലാതെ യാത്രക്കാർ വിഷമിക്കുകയാണ്. മുൻപ് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് ഓടിയ നീലേശ്വരത്തു നിന്ന് 6.20 നും ഏഴിനുമുള്ള ജനോപകാരപ്രദമായ ട്രിപ്പുകളാണ് ഓടാതിരിക്കുന്നത്.

കൂടാതെ രാവിലെ ആറിന് കാഞ്ഞങ്ങാട്-വെള്ളരിക്കുണ്ട്-കോഴിക്കോട് ടേക്ക് ഓവർ സർവീസും കോടതി നിയമങ്ങൾക്ക് വിരുദ്ധമായി കണ്ണൂർ, തളിപ്പറമ്പ് ഭാഗത്തേക്ക് നിത്യേന പോകുന്ന ഓഫീസ് ജീവനക്കാർക്ക് ഉപകാരപ്രദമായ ട്രിപ്പും ഇപ്പോൾ ഓടുന്നില്ല. ഇപ്പോൾ ഈ മേഖലയിൽകൂടിയുള്ള മൂന്ന് കെഎസ്ആർടിസി ബസുകൾ ഓടാത്തതിനാൽ വിവിധ മലയോര കേന്ദ്രങ്ങളിൽ നിന്നു പണിക്കു പോകുന്ന സാധാരണ തൊഴിലാളികൾക്കും ചെറുപുഴയിലെ വിവിധ ഹോസ്പിറ്റലിൽ പോകുന്ന നഴ്സുമാരും വിദ്യാർഥികളും വളരെയധികം വിഷമിക്കുന്നതിനാൽ അത്തരം ട്രിപ്പുകൾ അടിയന്തിരമായി ക്രമീകരിച്ചു തരുവാനാണ് മലയോരജനത ആവശ്യ പ്പെടുന്നത്.


മാവേലി എക്സ്പ്രസ്സ്‌, ചെന്നൈ എക്സ്പ്രസ്സ്‌ ട്രെയിനിലും മറ്റും നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ എത്തുന്ന യാത്രക്കാരും വളരെ വിഷമിക്കുന്നുണ്ട്. ഡിപ്പോ അധികൃതർ വിചാരിച്ചാൽ ഇത്രയും ബുദ്ധിമുട്ടുള്ള സാഹചര്യം ഉള്ളപ്പോൾ ഇതു വഴി ഓടിയ മൂന്ന് ബസിൽ രണ്ടെണ്ണത്തിന്‍റെ ട്രിപ്പുകൾ ക്രമീകരിക്കാൻ പറ്റുമെങ്കിലും ഇത്തരത്തിൽ യാത്രക്കാരെ വിഷമത്തിലേക്ക് തള്ളി വിടുന്നത് പ്രതിഷേധാർഹമാണെന്നും ജനങ്ങൾ പറയുന്നു.

ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന എളേരി കോളജ് വിദ്യാർഥികൾക്ക് ഉപകാരപ്രദമായ ട്രിപ്പുകൾ മുടക്കിയതിനെതിരേ വിദ്യാർഥികൾ സമരത്തിനൊരുങ്ങുകയാണ്. പഞ്ചായത്ത്‌ മെംബർമാരും വ്യാപാരി വ്യവസായി സംഘടനകളും ഫാർമേഴ്സ് ക്ലബ് ഭാരവാഹികളും പാസഞ്ചേഴ്സ് അസോസിയേഷനും വകുപ്പ് മന്ത്രിക്കും എംഡിക്കും പരാതി നല്കാൻ ഒരുങ്ങുകയാണ്.