ഈസ്റ്റ് എളേരി പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കിയത് ഹൈക്കോടതി ശരിവച്ചു
Friday, September 27, 2024 8:15 AM IST
ചിറ്റാരിക്കാൽ: ആർഎംപി സംസ്ഥാന സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ ചിഹ്നം വാങ്ങി മത്സരിച്ച് ജയിച്ചതിനുശേഷം ആ പാർട്ടിയുടെ വിപ്പ് ലംഘിച്ചതിന്‍റെ പേരിൽ ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ അയോഗ്യരാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഇതോടെ ഈ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തടസങ്ങളെല്ലാം ഒഴിവായി.

ഒന്നാം വാർഡായ മണ്ഡപത്തുനിന്നുള്ള അംഗമായിരുന്ന ജിജി തോമസ് തച്ചാർകുടിയിൽ, മൂന്നാം വാർഡ് പള്ളിക്കുന്നിലെ ഡെറ്റി ഫ്രാൻസിസ്, പത്താം വാർഡ് നല്ലോംപുഴയിലെ വിനീത് ടി. ജോസഫ്, പതിനാലാം വാർഡ് കമ്പല്ലൂരിലെ ജിജി പുതിയപറമ്പിൽ എന്നിവരെയാണ് അയോഗ്യരാക്കിയത്.


ആർഎംപി സംസ്ഥാന സെക്രട്ടറിയുടെ അനുമതിയോടെ ഫുട്ബോൾ ചിഹ്നം വാങ്ങി മത്സരിച്ചു ജയിച്ച അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ജോസഫ് മുത്തോലിക്ക് വോട്ട് ചെയ്യണമെന്ന് ആർഎംപി വിപ്പ് നല്കിയിരുന്നു. ഈ വിപ്പ് ലംഘിച്ചുകൊണ്ട് എതിർ സ്ഥാനാർഥിയായ ജയിംസ് പന്തമ്മാക്കലിനാണ് നാലുപേരും വോട്ടുചെയ്തത്.
ഇതിനെതിരായി ജോസഫ് മുത്തോലി നല്കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവരെ അയോഗ്യരാക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. ഈ നടപടിക്കെതിരായി അയോഗ്യരാക്കപ്പെട്ടവർ സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.