ജൽജീവൻ പദ്ധതി വൈകുന്നു; റോഡുകളുടെ നവീകരണം പ്രതിസന്ധിയിൽ
Friday, September 27, 2024 8:15 AM IST
ഇരിട്ടി: ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കാത്തത് പേരാവൂർ മണ്ഡലത്തിലെ റോഡ് നവീകരണം പ്രതിസന്ധിയിലാക്കുന്നതായി വിമർശനം. സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത പേരാവൂർ നിയോജക മണ്ഡലംതല മരാമത്ത് - കെഎസ്‌ടിപി - കെആർഎഫ്ബി അവലോകന യോഗത്തിലാണു പരാതി ഉയർന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനു മരാമത്ത് - വാട്ടർ അഥോറിറ്റി ഉദ്യോഗസ്‌ഥരുടെ സംയുക്‌ത യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.

ജൽജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായി പൈപ്പ് ലൈൻ സ്‌ഥാപിക്കാൻ എല്ലായിടത്തും ഇഴഞ്ഞുനീങ്ങുകയാണ്. ഒരു വർഷം മുൻപ് നവീകരണത്തിന് കരാറായ പെരുമ്പുന്ന - എടത്തൊട്ടി (3.85 കോടി രൂപ), വിളക്കോട് - അയ്യപ്പൻകാവ് ( മൂന്ന് കോടി രൂപ) പ്രവൃത്തികളിൽ നിന്നു കരാറുകാർ പിൻവാങ്ങി. ജൽജീവൻ മിഷൻ അധികൃതരുടെ മെല്ലെപ്പോക്ക് മൂലം പ്രവൃത്തി നടത്താനാവാതെ കരാർ ഒഴിവാകുകയായിരുന്നു. പുതിയ ടിഎസ് ലഭ്യമാക്കി റീടെൻഡർ വിളിക്കേണ്ട സാഹചര്യമാണെന്ന് മരാമത്ത് റോഡ്‌സ് വിഭാഗം പ്രതിനിധി യോഗത്തെ അറിയിച്ചു.

അഞ്ച് കോടി രൂപയ്ക്ക് കരാർ നൽകിയ ഇരിട്ടി - പേരാവൂർ റോഡ് നവീകരണവും ആരംഭിക്കാൻ കഴിയുന്നില്ല. എടൂർ വെമ്പുഴ പാലത്തിന്‍റെ അപ്രോച്ച് സ്ലാബ് വാർപ്പ് 20 ദിവസത്തിനുള്ളിൽ നടത്തും. മലയോര ഹൈവേ വള്ളിത്തോട് - മണത്തണ റോഡ് നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികളും കുടിവെള്ള പദ്ധതി പൈപ്പിടൽ പൂർത്തിയാക്കുന്നതനുസരിച്ച് ഊർജിതമാക്കും. താലൂക്ക് ആസ്‌ഥാനത്തേക്കു എത്തുന്ന മാടത്തിൽ - കീഴ്പ്‌പള്ളി - ആറളം ഫാം - പാലപ്പുഴ റോഡിൻ്റെ പുനർനിർമാണം സിആർഎഫ് ഫണ്ട് പദ്ധതിയിൽ നിർദേശിക്കും.


10 വർഷത്തിലധികമായി നവീകരണം നടത്താത്ത ഈ റോഡിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് വീതി കൂട്ടി നവീകരിക്കണം. ആറളം ഫാം ആനമതിൽ നിർമാണം പുനരാരംഭിച്ചെങ്കിലും പ്രവൃത്തികൾ ഊർജിതമല്ലെന്നും വിമർശനം ഉയർന്നു. മതിൽ സ്‌ഥാപിക്കേണ്ട വളയംചാൽ മുതൽ പുളിമരംതട്ട് വരെ നിലവിൽ മതിൽ ഉള്ള അഞ്ച് കിലോമീറ്റർ ദൂരം മുറിക്കേണ്ട 164 മരങ്ങൾക്ക് സോഷ്യൽ ഫോറസ്ട്രി വിഭാഗം വില നിർണയം നടത്തി നൽകാത്തതാണു തടസം. വില നിർണയം ലഭിച്ച ശേഷം വേണം മരം മുറിക്ക് ടെൻഡർ വിളിക്കാനെന്നും ബന്ധപ്പെട്ട പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ, മരാമത്ത് കെട്ടിട നിർമാണ വിഭാഗംഎക്‌സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള അസി. എക്‌സിക്യൂട്ടീവ് എൻജിനീയമാരായ ഷീല ചോറൻ, കെ.ആശിഷ് കുമാർ, അസി. എൻജിനീയർമാരായ ടി.വി. രേഷ്‌മ, പി. സനില, സി. ബിനോയി. കെ. രേഷ്‌മ, ഐ.കെ. മിഥുൻ, കെആർഎഫ്ബി സീനിയർ സൂപ്രണ്ട് കെ. ദിജേഷ് കുമാർ, എംഎൽഎയുടെ പിഎ.മുഹമ്മദ് ജസീർ എന്നിവർ പ്രസംഗിച്ചു.