വ്യാജ പ്രചാരണത്തിനെതിരേ നിയമ നടപടി സ്വീകരിക്കും: ഏരുവേശി സഹ. ബാങ്ക്
Friday, September 27, 2024 8:15 AM IST
ചെന്പേരി: ഏരുവേശി സർവീസ് സഹകരണ ബാങ്കിനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് നവമാധ്യമങ്ങളിലടക്കം കെ.ടി. ജിജി കാവങ്കൽ വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. തന്‍റെ വ്യാജ ഒപ്പിട്ട് മറ്റൊരാൾ ലോണെടുത്തു എന്ന ജിജി കാവുങ്കലിന്‍റെ ആരോപണത്തിൽ ബാങ്ക് അന്വേഷണം നടത്തിയത്.

ഇതു സംബന്ധിച്ച് ഇവർ ബാങ്കിന് നൽകിയ പരാതിയിൻ മേൽ അന്വേഷണം നടത്തിയപ്പോൾ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യം പരാതിക്കാരിയെ ബാങ്ക് പ്രസിഡന്‍റ് ഫോണിലൂടെയും സെക്രട്ടറി നേരിട്ടും ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ബാഹ്യശക്തികളുടെ പ്രേരണയാല്‍ കുടിയാന്മല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇത് ബോധപൂർവം ബാങ്കിന്‍റെ സൽപ്പേർ കളങ്കപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.

ബാങ്കിലെ എ ക്ലാസ് മെംബറായ മറ്റൊരാളുടെ ലോണ്‍ അപേക്ഷയില്‍ രണ്ടാം ജാമ്യമായി കെ. ടി. ജിജി കാവുങ്കലാണ് ഒപ്പുവെച്ചിരിക്കുന്നത്. എന്നാല്‍ കെ.ടി. ജിജി കാവുങ്കലിന് ബാങ്കില്‍ സ്വന്തം നിലയിലും ജാമ്യനിലയിലും കുടിശികയുള്ളതിനാലും ഇടപാടുകള്‍ തൃപ്തികരമല്ലാത്തതിനാലും ജാമ്യം ബാങ്ക് നിഷേധിക്കുകയാണ് ചെയ്തത്. അപേക്ഷകന്‍ പകരം ജാമ്യക്കാരനെ കണ്ടെത്തുകയും ലോണിന് ബാങ്കില്‍ അപേക്ഷ നല്‍കുകയും അത് അംഗീകരിക്കുകയും പുതിയ ജാമ്യക്കാരനെ ജാമ്യമായി നിശ്ചയിച്ച് ലോണ്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.


ആരോപണം ഉന്നയിച്ച ലോണില്‍ ജിജി കാവുങ്കലിന് ഒരു ബന്ധവുമില്ല. ഇവർക്ക് സ്വന്തം നിലയിലും ജാമ്യനിലയിലുമായി 1,32,959 രൂപ ബാങ്കില്‍ ബാധ്യതയുണ്ട്. ഇത് തിരിച്ചടക്കുന്നതിന് വേണ്ടി പലവട്ടം ഇവരെ ബാങ്ക് ബന്ധപ്പെട്ടിരുന്നു. 10 ദിവസം മുമ്പ് ബാങ്കിന്‍റെ നെല്ലിക്കുറ്റി ശാഖയില്‍ സ്വര്‍ണ്ണം പണയം വെക്കാന്‍ എത്തിയപ്പോള്‍ ബാധ്യതയുള്ള തുക അടക്കുന്നതിന് വേണ്ടി ആവശ്യപ്പെട്ടു. എന്നാല്‍ സ്വണം ബാങ്കില്‍ പണയം വെക്കാതെ അടിസ്ഥാന രഹിതമായ പരാതിയുമായിമുന്നോട്ട് പോകുകയായിരുന്നുവെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു.