വായനയുടെ കരുത്ത് തലയിലേറ്റി അഷറഫ്
Wednesday, June 19, 2024 1:51 AM IST
സ്വന്തം ലേഖകൻ

തളിപ്പറമ്പ്: ചുമട്ടു തൊഴിലിന്‍റെ വിയർപ്പിൽ കുളിച്ച ഇടനേരങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇരുന്ന് അഷറഫ് പുസ്തകങ്ങൾ വായിക്കുന്നത് കാണുമ്പോൾ 'നീയെന്തിനാടാ ഇങ്ങനെ വായിച്ച് തലേക്കേറ്റുന്നത് അല്ലാണ്ടന്നെ കൊറേ കനമെടുക്കുന്നില്ലേ ' എന്ന് പലരും ചോദിക്കും. അഷറഫ് ചിരിക്കും, വായനയില്ലെങ്കിൽ ഞാൻ മരിച്ചു പോകും. ചുമട്ട് തൊഴിലിനൊപ്പം വായനയും തലയിലേറ്റി നടക്കുന്നയാളാണ് ഞാനെന്ന് അദ്ദേഹം പറയും. 32 വർഷത്തിലധികമായി തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ചുമട്ട് തൊഴിലാളിയായ അരിപ്പാമ്പ്ര സ്വദേശി അഷറഫ് കൊട്ടോല ഇപ്പോൾ അദ്ദേഹം പരിയാരം പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം കൂടിയാണ്. പത്രങ്ങളുടെ ഏജൻസിയുമുണ്ട്.

ചുമട്ട് തൊഴിലിൽ നിന്ന് കിട്ടിയ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചാണ് അഷറഫ് കണ്ണൂരിലെ വിവിധ ബുക്ക് സ്റ്റാളുകളിൽ പോയി പുസ്തകം വാങ്ങുക. വായനശാലയിൽ പോയി പുസ്തകമെടുത്ത് വായിക്കുന്നതിനേക്കാൾ ഇഷ്ട്ടം പുതിയ പുസ്തകം വാങ്ങി അതിന്‍റെ പുതുമണത്തോടെ വായിക്കുക എന്നതാണ്. യത്തീംഖാനയിൽ പഠിക്കുകയും ഏഴാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ളയാളുമായ അഷറഫിന് ഇന്ന് ആയിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്.51 വയസുകാരനായ അഷറഫ് 15 വയസ് മുതൽ ആനൂകാലികങ്ങളിൽ തുടങ്ങിയ വായനയാണ്. 18 വയസു മുതൽ ബസ് സ്റ്റാന്‍റാൻഡിൽ തൊഴിലെടുത്തു തുടങ്ങി.


പഞ്ചായത്തംഗമായതോടെ സമയ കുറവ് ഉണ്ടെങ്കിലും എന്നും വായന മുടക്കാതെ തന്‍റെ ശീലം തുടരുന്നു. ഇനിയും വായിക്കണം ഒരുപാട് പുസ്തകങ്ങൾ വായിച്ചു കൊണ്ടേയിരിക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു ആയിരത്തൊന്ന് രാവുകളിൻ നിർത്താതെ കഥ പറഞ്ഞു കൊടുക്കുന്ന മന്ത്രി പുത്രിയായ ഷഹറാസാദിന്‍റെ പേരാണ് നാലു മക്കളിൽ ഇളയവൾക്ക് അഷറഫ് നൽകിയത്. സീനത്താണ് ഭാര്യ. ആയിഷാബി, അബ്ദറഹ്മാൻ, ഷാദിയ എന്നിവർ മറ്റ് മൂന്ന് മക്കൾ.