വിശ്വാസജീവിതം നിലനിർത്താൻ വിശ്വാസ പരിശീലനം വേണം: മാർ ജോസഫ് പാംപ്ലാനി
Wednesday, June 19, 2024 1:51 AM IST
തലശേരി: വിശ്വാസപരിശീലനത്തിലൂടെയാണ് വിശ്വാസ ജീവിതം നിലനിർത്തുന്നതെന്നും വിശ്വാസം പകർന്നുകൊടുക്കുവാൻ സാധിക്കുന്നില്ലെങ്കിൽ സഭയ്ക്ക് നിലനിൽപ്പില്ലെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി സാൻജോസ് മെട്രോപ്പൊളിറ്റൻ ഓഡിറ്റോറിയത്തിൽ നടത്തിയ അതിരൂപത മതബോധന മുഖ്യാധ്യാപകരുടെ യോഗവും 2024-2025 വിശ്വാസപരിശീലന പ്രവർത്തനവർഷത്തിന്‍റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. വിശ്വാസപരിശീലനത്തിന്‍റെ കാതൽ വിശുദ്ധ കുർബാനയാണെന്നും ഒരുമിച്ച് ബലിയർപ്പിക്കുന്നതാണ് വിശ്വാസപരിശീലനത്തിന്‍റെ അടിസ്ഥാനമെന്നും മാർ പാംപ്ലാനി അധ്യാപകരെ ഓർമിപ്പിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് മൂന്ന് മെത്തഡോളജികൾ വിശ്വാസപരിശീലനത്തിൽ ഉണ്ടാകണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഒന്നാമതായി, പ്രകാശമാകുന്ന ഈശോയുടെ പാതയിൽ സഞ്ചരിച്ചുകൊണ്ട് പ്രകാശം പകർന്നുകൊടുക്കാൻ പര്യാപ്തമാകുന്നതാകണം മതബോധനം. രണ്ടാമതായി, എല്ലാ വ്യത്യസ്തതകളും ഉൾക്കൊണ്ട് എല്ലാവരുമായി സ്നേഹത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും ജീവിതം കരുപ്പിടിപ്പിക്കുവാൻ ഉതകുന്നതാകണം വിശ്വാസപരിശീലനം. മൂന്നാമതായി, ഓരോ വർഷവും വിശ്വാസത്തിൽ വളർച്ചയുണ്ടാകണം. അതിന് കുട്ടികൾക്കും അധ്യാപകർക്കും ഒരുപടികൂടി വിശ്വാസത്തിൽ വളരുവാൻ സാധിക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.

ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം അനുഗ്രഹപ്രഭാഷണം നടത്തി. വികാരി ജനറാൾ മോൺ. ആന്‍റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. റവ. ഡോ. ഫിലിപ്പ് കവിയിൽ, ജോസഫ് ചെമ്പോത്തനാടിയിൽ, ജോസ്‌ പുഷ്പക്കുന്നേൽ, ബെന്നി ഫ്രാൻസീസ് കലയത്താങ്കൽ, ബിന്‍റോ സെബാസ്റ്റ്യൻ പുതിയാപറമ്പിൽ, സിസ്റ്റർ റോസിലിയ എൻഎസ്, റോസ് ലിറ്റ് ജയിംസ് വാലുമ്മേൽ എന്നിവർ പ്രസംഗിച്ചു. അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ സ്വാഗതവും അസി. ഡയറക്ടർ ഫാ. ജോസഫ് വടക്കേപറമ്പിൽ നന്ദിയും പറഞ്ഞു.


വിശ്വാസപരിശീലന മേഖലയിൽ 50, 25 വർഷങ്ങൾ പൂർത്തിയാക്കിയവരെയും വിരമിച്ച മുഖ്യാധ്യാപകരെയും വിശ്വാസപരിശീലകരെയും 12 വർഷം മുടങ്ങാതെ വിശ്വാസപരിശീലനത്തിന് വന്ന ആറ് അധ്യാപകരെയും 25 കുട്ടികളെയും ചടങ്ങിൽ മാർ ജോസഫ് പാംപ്ലാനി ആദരിച്ചു.
അതിരൂപത തലത്തിൽ വിശ്വാസപരിശീലകർക്ക് നടത്തിയ പരീക്ഷയിൽ സമ്മാനാർഹരായവർക്കും നാല്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് നടത്തിയ സ്ക്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായവർക്കും സീറോ മലബാർ സഭാ തലത്തിൽ നടത്തിയ പ്രതിഭാസംഗമത്തിൽ വിജയികളായർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു.

കണ്ണൂർ യൂണിവേഴ്സിറ്റി നടത്തിയ ബിഎ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആനപ്പന്തി സൺ‌ഡേ സ്കൂൾ അധ്യാപിക ഡെസ്‌നി രാജേഷ് വലിയതൊട്ടിയിലിനെ ചടങ്ങിൽ ആദരിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം വിശ്വാസപരിശീലകർ മീറ്റിംഗിൽ പങ്കെടുത്തു.