ദുഃഖവും ദുരിതവുമായി വയനാട്: പ്രതിഷേധവുമായി കെസിവൈഎം ആലാറ്റിൽ യൂണിറ്റ്
Friday, September 27, 2024 5:58 AM IST
ആലാറ്റിൽ: ഉരുൾപൊട്ടൽ ദുരന്തത്തിന് ഇടയിലും നാടും നഗരവും ആഘോഷത്തിലേക്ക് കടക്കുന്പോഴും സർക്കാർ നൽകേണ്ട സഹായധനം പോലും കുടിശികയായതോടെ ജില്ലയിലെ കർഷകർ കണ്ണീരിൽ.

മറ്റു പദ്ധതികൾ പ്രഖ്യാപിക്കുന്ന സർക്കാർ കർഷകർക്ക് അർഹതപ്പെട്ട തുക സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞ് വച്ചിരിക്കുകയാണ്.

കർഷക ജില്ലയിലെ വയനാട്ടിലെ കർഷകർക്ക് സംസ്ഥാന സർക്കാർ നൽകേണ്ട 116 കോടിയിലേറെ രൂപയാണ് കുടിശിക ആയിട്ടുള്ളത്. കിസാൻ ക്രഡിറ്റ് കാർഡ് പദ്ധതി പ്രകാരം കാർഷിക വായ്പ എടുക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാരിന്‍റെ വിഹിതമായി നൽകേണ്ട നാല് ശതമാനം തുകയായ 37.30 കോടി രൂപ കുടിശികയായിട്ട് വർഷങ്ങൾ കഴിഞ്ഞു.


കടാശ്വാസ കമ്മീഷൻ വിധിയിലൂടെ കർഷകർക്ക് ലഭിക്കേണ്ട 44.31 കോടി രൂപയും നിലവിൽ കുടിശികയാണ്.

കടുത്ത കാർഷിക പ്രതിസന്ധിക്ക് ഇടയിലും കർഷകരെ സഹായിക്കാൻ ചെറുഇടപെടൽ പോലും നടത്താൻ തുനിയാത്ത സർക്കാർ നിലപാടിനെതിരേ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കെസിവൈഎം ആലാറ്റിൽ യൂണിറ്റ്.

ഇനിയും വയനാടൻ ജനതയോട് ഈ അവഗണന തുടർന്നാൽ വൻ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമെന്നും കെസിവൈഎം ആലാറ്റിൽ യൂണിറ്റ് സമിതി അറിയിച്ചു.