കാട്ടാനാക്രമണം: നാട്ടുകാർ ചേരന്പാടിയിൽ റോഡ് ഉപരോധിച്ചു
Friday, September 27, 2024 5:58 AM IST
പന്തല്ലൂർ: കാട്ടാനാക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ക്ഷുഭിതരായ നാട്ടുകാർ ചേരന്പാടിയിൽ റോഡ് ഉപരോധ സമരം നടത്തി. ഇതേത്തുടർന്ന് ഗൂഡല്ലൂർ-ചേരന്പാടി-ബത്തേരി അന്തർ സംസ്ഥാന പാതയിൽ അഞ്ചര മണിക്കൂർ വാഹന ഗതാഗതം തടസപ്പെട്ടു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധിപേർ സമരത്തിൽ പങ്കെടുത്തു. ചേരന്പാടി ചപ്പൻതോട് സ്വദേശി പള്ളിതൊടിക കുഞ്ഞിമൊയ്തീനാണ് (63) കൊല്ലപ്പെട്ടത്. വീടിന് സമീപത്ത് ഇന്നലെ പുലർച്ചെ 2.30 നാണ് ഇയാളെ കാട്ടാന ആക്രമിച്ചത്.

വീടിന്‍റെ പിൻഭാഗത്തെ കമുകിൻ തോട്ടത്തിൽ രണ്ട് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കണ്ട് വീട്ടിൽ നിന്ന് ടോർച്ച് ലൈറ്റുമായി ആനയെ തുരത്താൻ ഇറങ്ങിയതായിരുന്നു ഇയാൾ. ആനകളെ കണ്ട് ഓടി വീട്ടിനുള്ളിൽ കയറാൻ ശ്രമിച്ചെങ്കിലും ആന പിന്തുടർന്ന് ഇയാളെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

ആന ശല്യം കാരണം ഇവിടത്തുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ആനയുടെ ആക്രമത്തിൽ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ പന്തല്ലൂർ മേഖലയിൽ 15 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനംവകുപ്പിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ആന പ്രശ്നത്തിന് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


ഈ മേഖലയിലെ തേയില എസ്റ്റേറ്റിലാണ് ആനകൾ തന്പടിച്ചിരിക്കുന്നത്. കാടുകൾ വെട്ടാത്തത് കാരണം ആനകളെ കാണാനും പറ്റാത്ത സ്ഥിതിയാണ്. ചേരങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ലില്ലി ഏലിയാസ് സമരത്തിന്‍റെ മുൻനിരയിലുണ്ടായിരുന്നു.

വിവരമറിഞ്ഞ് ഗൂഡല്ലൂർ ആർഡിഒ ശെന്തിൽകുമാർ, ഡി എഫ് ഒ വെങ്കിടേഷ് പ്രഭു, ദേവാല ഡിവൈഎസ്പി ശരവണൻ, പന്തല്ലൂർ തഹസിൽദാർ കൃഷ്ണമൂർത്തി എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. കാട്ടാന ശല്യത്തിന് പരിഹാരം കാണും, കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കും, എസ്റ്റേറ്റിലെ കാടുകൾ വെട്ടിമാറ്റും,

വനാതിർത്തിയിൽ കിടങ്ങ് നിർമിക്കുകയും, സോളാർ വേലികൾ സ്ഥാപിക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെ ഉച്ചക്ക് 12 മണിക്കാണ് സമരം അവസാനിപ്പിച്ചത്. ഗതാഗത തടസം കാരണം റോഡിന്‍റെ ഇരുവശങ്ങളിലും ധാരാളം വാഹനങ്ങളാണ് കുടുങ്ങി കിടന്നിരുന്നത്. അതേസമയം പ്രശ്നത്തിന് പരിഹാരം കണ്ടിട്ടില്ലെങ്കിൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.