അയനിയാറ്റിലും തൃശിലേരിയിലും കടുവ സാന്നിധ്യം
Thursday, September 26, 2024 5:32 AM IST
മാനന്തവാടി: നഗരസഭയിലെ കല്ലിയോട്ടുകുന്ന് അയനിയാറ്റിൽ ഉന്നതിക്കു സമീപം കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ അയനിയാറ്റിലിൽ സംഭരണ കേന്ദ്രത്തിൽ പാൽ അളക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം കടുവയുടെ കാൽപാട് കണ്ടത്.

സ്ഥലത്തെത്തിയ വനപാലകർ പ്രദേശത്ത് പതിഞ്ഞത് കടുവയുടെ കാൽപാടാണെന്നു സ്ഥിരീകരിച്ചു. നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചിൽ തലപ്പുഴ സെക്ഷനിൽപ്പെടുന്ന പ്രദേശമാണ് അയനിയാറ്റിൽ.

ബേഗൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. രാകേഷിന്‍റെ നേതൃത്വത്തിൽ നോർത്ത് വയനാട് റാപ്പിഡ് റെസ്പോണ്‍സ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. പ്രിയദർശിനി തോയിലത്തോട്ടം കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കടുവയ്ക്കായുള്ള തെരച്ചിൽ അടുത്ത ദിവസവും തുടരുമെന്നും നൈറ്റ് പട്രോളിംഗിനു വനപാലകരെ വിന്യസിച്ചതായും റേഞ്ച് ഓഫീസർ പറഞ്ഞു.


രണ്ടു വർഷം മുന്പ് കല്ലിയോട്ടുകുന്ന് മോസ്കിനു സമീപം തേയിലത്തോട്ടത്തിൽനിന്നു കടുവയെ മയക്കുവെടിവച്ചു പിടിച്ചിരുന്നു. അയനിയാറ്റിൽ ഭാഗത്ത് വന്യമൃഗ ആക്രമണംഅടുത്തിടെ ഉണ്ടായിട്ടില്ലെന്നു പ്രദേശവാസികൾ പറഞ്ഞു ദിവസങ്ങൾക്കു മുന്പ് തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി കൈതവള്ളിയിൽ കടുവയുടെ കാൽപാടുകൾ കണ്ടിരുന്നു.

കൈതവള്ളി മഠം ശ്രീനിവാസൻറെ വീടിനു സമീപമാണ് കടുവ എത്തിയത്. ഇവിടെയും വനം ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയിരുന്നു.