അനധികൃത മദ്യവിൽപനക്കാരെ നേരിടാൻ വീട്ടമ്മമാർ രംഗത്ത്
Thursday, September 26, 2024 5:23 AM IST
സുൽത്താൻ ബത്തേരി: അനധികൃത മദ്യവിൽപന സംഘങ്ങളെ നേരിടാൻ വീട്ടമ്മമാർ രംഗത്ത്. നൂൽപ്പുഴ കല്ലൂർ 67 തേക്കുംപറ്റയിലെ വീട്ടമ്മമാരാണ് മദ്യത്തിന്‍റെ കള്ളച്ചവടം തടയാൻ സംഘടിച്ചത്.

അനധികൃത മദ്യവിൽപന നാടിനു സ്വൈരക്കേടാകുന്നത് പോലീസ്, എക്സൈസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് വീട്ടമ്മമാരുടെ ഉദ്യമം.

കഴിഞ്ഞ ദിവസം തേക്കുംപറ്റയിൽ സംഘടിച്ച വീട്ടമ്മമാർ പ്രദേശത്ത് അനധികൃത മദ്യവിൽപന അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു. മദ്യം വിൽപനയ്ക്ക് എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരം പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കാൻ തീരുമാനിച്ചു.

ബിവറേജസ് ഔട്ട് ലെറ്റിൽനിന്നു വാങ്ങുന്ന മദ്യം വാഹനങ്ങളിൽ തേക്കുംപറ്റയിലെത്തിച്ച് ചില്ലറ വിൽപന നടത്തുന്ന നിരവധി സംഘങ്ങളുണ്ട്. പുഴയോരങ്ങളും അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ പരിസരങ്ങളുമാണ് ഇവരുടെ താവളം. രാവും പകലും കല്ലൂർ 67 പ്രദേശത്ത് മദ്യപശല്യം രൂക്ഷമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഭീതികൂടാതെ പുറത്തിറങ്ങി നടക്കാനാകുന്നില്ല.


മദ്യപിച്ച് വഴികളിലൂടെ പോകുന്നവർ വീടുകളിലുള്ള കുട്ടികളെയും സ്ത്രീകളെയും പുലഭ്യം വിളിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. തേക്കുംപറ്റ ജംഗ്ഷനിൽ മദ്യപിച്ചെത്തുന്നവർ കാൽനടയായി എത്തുന്ന സ്ത്രീകൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇതിനെതിരേ ശബ്ദമുയർത്തുന്നവരെ മദ്യവിൽപനക്കാർ ഭീഷണിപ്പെടുത്തുന്നതു നിത്യസംഭവമാണ്.