തുടർച്ചയായ മഴ റബർ കർഷകരെ പ്രതിസന്ധിയിലാക്കി
Wednesday, September 25, 2024 5:48 AM IST
സുൽത്താൻ ബത്തേരി: തുടർച്ചയായ മഴ ജില്ലയിൽ റബർ കർഷകരെ പ്രതിസന്ധിയിലാക്കി. മരങ്ങൾ ടാപ്പ് ചെയ്യാനുംപാൽ ശേഖരിച്ച് ഷീറ്റുകളാക്കി മാറ്റാനും കഴിയാത്ത സ്ഥിതിയിലാണ് കർഷകർ.

കർഷകരിൽ പലരും രണ്ടുദിവസം ഇടവിട്ടാണ് റബർ ടാപ്പിംഗ് നടത്തുന്നത്. റെയിൻഗാർഡിനും സ്പ്രേയിംഗിനും സബ്സിഡിക്ക് റബർ ബോർഡ് മഴക്കാലത്തിനു മുൻപ് അപേക്ഷ വാങ്ങിയില്ല. അതിനാൽ കൃഷിക്കാരിൽ പലർക്കും റബർ മരങ്ങൾക്കു റെയിൻഗാർഡ് ഇടൻ കഴിഞ്ഞില്ല.


ഉത്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തും റബർ ടാപ്പിംഗ് തൊഴിലാളികളെ ആവശ്യത്തിനു കിട്ടാത്തതും കർഷകർ നേരിടുന്ന മറ്റു പ്രതിസന്ധികളാണ്. നിലവിൽ ഒരു മരം ടാപ്പ് ചെയ്യുന്നതിന് 3.50 രൂപയാണ് കൂലി.