ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ അദാലത്ത് : 1.25 കോടിയുടെ കുടിശിക തീർപ്പാക്കി
Wednesday, September 25, 2024 5:41 AM IST
കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്നു വായ്പയെടുത്ത് കുടിശിക വരുത്തിയവർക്കായി ഒറ്റത്തവണത്തീർപ്പാക്കൽ അദാലത്ത് നടത്തി.

കുടിശിക വരുത്തിയ മുഴുവൻ ഉപഭോക്താക്കൾക്കും ഇളവുകളോടെ വായ്പ തീർപ്പാക്കാനുള്ള അവസരമാണ് അദാലത്തിൽ ഒരുക്കിയത്. 1.25 കോടി രൂപയുടെ കുടിശക തീർപ്പാക്കി.

70 ഗുണഭോക്താക്കൾ പങ്കെടുത്തു. സ്വയം തൊഴിൽ, വിദ്യാഭ്യാസ, ഭവന, കാർഷിക വായ്പകളാണ് അദാലത്തിൽ പരിഗണിച്ചത്. കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ കോർപറേഷൻ ഡയറക്ടർ അന്നമ്മ രാജു ഉദ്ഘാടനം ചെയ്തു.


മാനേജിംഗ് ഡയറക്ടർ സി. അബ്ദുൾ മുജീബ്, ജനറൽ മാനേജർ ബി. ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

അദാലത്തിൽ ലഭിച്ച പ്രത്യേക പരിഗണന അർഹിക്കുന്ന അപേക്ഷകളിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിന് സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്ന് ഡയറക്ടർ മാജിദ മജീദ് അറിയിച്ചു.