കെപിസിസി അംഗം കെ.കെ. വിശ്വനാഥൻ യുഡിഎഫ് ജില്ലാ കണ്‍വീനർ സ്ഥാനം രാജിവച്ചു
Wednesday, September 25, 2024 5:41 AM IST
വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചനെതിരേ നീക്കം

കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചനെതിരായ നീക്കത്തിന്‍റെ ഭാഗമായി യുഡിഎഫ് ജില്ലാ കണ്‍വീനർ സ്ഥാനം കെ.കെ. വിശ്വനാഥൻ രാജിവച്ചു. ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ എഐസിസി ഭാരവാഹികളായ കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എന്നിവർ പങ്കെടുക്കുന്ന യുഡിഎഫ് ജില്ലാ നേതൃയോഗം ഇന്ന് കൽപ്പറ്റയിൽ നടക്കാനിരിക്കെയാണ് കെപിസിസി അംഗവും ഡിസിസി മുൻ വൈസ് പ്രസിഡന്‍റുമായ വിശ്വനാഥന്‍റെ രാജി.

യുഡിഎഫ് ജില്ലാ കണ്‍വീനർ സ്ഥാനം ഒഴിഞ്ഞെങ്കിലും പാർട്ടിയിൽ തുടരുമെന്ന് പൂതാടി പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ വിശ്വനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിസിസി ഓഫീസിലെ ഫോണ്‍ ഉപയോഗിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളെ വിളിക്കാൻ പോലും തന്നെ അനുവദിക്കുന്നില്ല. ജില്ലയിൽ കോണ്‍ഗ്രസ് പരിതാപകരമായ അവസ്ഥയിലാണ്.

ഡിസിസി പ്രസിഡന്‍റും ഉപജാപക സംഘവുമാണ് ഡിസിസി ഭരിക്കുന്നത്. പ്രവർത്തകരെ ഒന്നിച്ചുകൊണ്ടുപോകുന്നതിനുപകരം ഗ്രൂപ്പ് പ്രവർത്തനമാണ് ഡിസിസി പ്രസിഡന്‍റ് നടത്തുന്നത്. തന്നെ ഹൈക്കമാൻഡ് നോമിനേറ്റ് ചെയ്തതാണെന്നും ജില്ലയിൽ ആരോടും കടപ്പാടില്ലെന്നുമാണ് ഡിസിസി പ്രസിഡന്‍റിന്‍റെ നിലപാട്. പഴയ ഡിഐസിക്കാരനാണ് അപ്പച്ചൻ.

മുൻപ് ഡിസിസിയിൽ ഉണ്ടായിരുന്നവരിൽ ചിലരെയും പാർട്ടിയിലെ എ വിഭാഗത്തിലുണ്ടായിരുന്ന കുറച്ചുപേരെയും മാത്രം വിശ്വാസത്തിലെടുത്താണ് അദ്ദേഹത്തിന്‍റെ പ്രവർത്തനം. ജില്ലയിലെ പാർട്ടിക്ക് ആറ് ബ്ലോക്ക് കമ്മിറ്റികളും 36 മണ്ഡലം കമ്മിറ്റികളുമുണ്ട്.


താനും കെ.എൽ. പൗലോസ്, കെ.ഇ. വിനയൻ, പി.കെ. ജയലക്ഷ്മി, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി ജമീല അലിപ്പറ്റ എന്നിവർ പാർട്ടി പുനഃസംഘടനാ സമിതിയിൽ അംഗങ്ങളാണ്.

ഇവരിൽ ആരോടും ആലോചിക്കാതെയും കെപിസിസി മാനദണ്ഡങ്ങൾക്കു വിരുദ്ധമായുമാണ് ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടരെ ഒഴിവാക്കിയാണ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെ നിർണയിച്ചത്.

മണ്ഡലം കമ്മിറ്റികളിൽ 25-35 ഭാരവാഹികളെന്നാണ് കെപിസിസി മാനദണ്ഡം. എന്നാൽ പൂതാടി, ഇരുളം, വാകേരി മണ്ഡലം കമ്മിറ്റികളിലായി 135 ഭാരവാഹികളുണ്ട്. ജില്ലയിലെ 576 ബൂത്ത് കമ്മിറ്റികളിൽ പകുതിൽ അധികവും നിർജീവമാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് 2019നെ അപേക്ഷിച്ച് 53,000 വോട്ടിന്‍റെ കുറവാണ് ഉണ്ടായത്. അനേകം കോണ്‍ഗ്രസ് കുടുംബങ്ങൾ വോട്ട് ചെയ്യാതെ മാറി നിന്നതാണ് ഇത്രയും വോട്ട് കുറയാൻ കാരണമായത്.

എഐസിസി നേതാക്കൾ പങ്കെടുക്കുന്ന ഇന്നത്തെ യുഡിഎഫ് ജില്ലാ നേതൃയോഗം സംബന്ധിച്ച വാർത്ത എഴുതി ഡിസിസിയിൽ ഏൽപ്പിച്ചെങ്കിലും മാധ്യമങ്ങൾക്കു നൽകിയില്ല. ജില്ലയിൽ പാർട്ടി നേരിടുന്ന അവസ്ഥ കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇടപെടൽ ഉണ്ടായില്ലെന്നും വിശ്വനാഥൻ പറഞ്ഞു.