അർജുന്‍റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഷ്ട്രീയ നേതാക്കൾ
Friday, September 27, 2024 4:56 AM IST
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണമടഞ്ഞ കോഴിക്കോട് വേങ്ങേരി കണ്ണാടിക്കൽ മൂരാടിക്കുഴിയിൽ അർജുന്‍റെ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ച് വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ. എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. വസീഫ് തുടങ്ങിയവരാണ് ഇന്നലെ അർജുന്‍റെ വീട് സന്ദർശിച്ചത്.

ഭരണകൂടത്തെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി കളക്ടറും വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കം ഭരണകൂടം സ്വീകരിച്ചുവരുന്ന നടപടികൾ ഡെപ്യൂട്ടി കളക്ടർ കുടുംബത്തെ ബോധ്യപ്പെടുത്തി. അർജുന്‍റെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമടക്കം കുടുംബത്തെ ആശ്വസിപ്പിച്ച് കൂടെയുണ്ട്.

അതിനിടെ, അർജുന്‍റെ ഡിഎൻഎ സാന്പിളുകളുടെ പരിശോധനാ ഫലം ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാർവാർ ജില്ലാ പോലീസ് മേധാവി എം. നാരായണയും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും വ്യക്തമാക്കി.


മംഗളൂരു ഫോറൻസിക് ലാബിലെ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ അർജുന്‍റെ മൃതദേഹം തന്നെയാണെന്ന് ഉറപ്പാക്കി ബന്ധുക്കൾക്ക് കൈമാറും. ഇന്നു രാത്രിയോ അല്ലെങ്കിൽ നാളെയോ മൃതദേഹം വീട്ടിലെത്തിക്കുമെന്നാണ് സൂചന. മൃതദേഹം വീട്ടിലെത്തുന്നതു വരെയുള്ള എല്ലാ ചെലവും കർണാടക സർക്കാർ വഹിക്കും.

അർജുന്‍റെ സഹോദരി അഞ്ജുവിന്‍റെ ഭർത്താവ് ജിതിൻ, സഹോദരൻ അഭിജിത്ത്, ലോറി ഉടമ മനാഫ്, മനാഫിന്‍റെ സഹോദരൻ മുബി തുടങ്ങിയവർ ഷിരൂരിലാണുള്ളത്. ഒൗദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹവും ഏറ്റുവാങ്ങി ഇവർ നാട്ടിലെത്തും.

മൂരാടിക്കുഴിയിൽ വീട്ടുവളപ്പിൽ മൃതദേഹം സംസ്ക്കരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.