ബൈക്ക് അപകടങ്ങൾ വർധിച്ചു ; പരിശോധന ശക്തമാക്കി പോലീസ്
Friday, September 27, 2024 6:32 AM IST
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ ബൈക്ക് അപകടങ്ങള്‍ പരിധിയിലധികം വര്‍ധിച്ച സാഹചര്യത്തില്‍ വാഹന പരിശോധന ശക്തമാക്കി പോലീസ്. അമിത വേഗത്തില്‍ പായുന്ന ബൈക്കുകള്‍ നിരവധി അപകടങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് നാട്ടുകാരടക്കം നിരവധി പരാതികൾ ഉന്നയിക്കുന്നു.

ബൈക്ക് അപകടങ്ങളില്‍ മരണപ്പെടുന്നവരുടെയും, ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെയും എണ്ണം പ്രദേശത്ത് വര്‍ധിച്ചു. യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ കടന്നുപോകുന്ന സംഭവങ്ങളും നിരവധിയുണ്ടെന്ന് പോലീസം പറയുന്നു.


വാഹനങ്ങള്‍ക്ക് മതിയായ രേഖകള്‍ ഇല്ലാതെയും, ഹെല്‍മറ്റ് ധരിക്കാതെയും സഞ്ചരിക്കുന്ന വാഹനങ്ങളെയും കണ്ടെത്തി നടപടിയെക്കാനാണ് പരിശോധനയെന്ന് പോലീസ് പറഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ റസല്‍ രാജിന്‍റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം 15 മിനിറ്റ് വാഹന പരിശോധനയില്‍ 45 അധികം കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള വാഹന പരിശോധനകള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.