റോഡരികിലെ തുരുമ്പെടുത്ത വാഹനങ്ങൾ യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി
Friday, September 27, 2024 6:32 AM IST
പ്രശാന്ത്

പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവില്‍ അറപ്പുര-ഇലിപ്പോട് റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ ബുദ്ധുമുട്ട് ഉണ്ടാക്കുന്നതായി പരാതി. പാമ്പുകളുടെ താവളമായിമാറിയ തുരുമ്പെടുത്ത വാഹനങ്ങള്‍ നടപ്പാതയിൽ കിടക്കുന്നതാണ് ഇതിനു കാരണം.

ഏകദേശം അഞ്ചു വര്‍ഷത്തിലേറെയായി രണ്ടുവാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. മിനി പിക്അപ് ലോറിയും ഒരു കാറുമാണ് ഇവിടെ തകർന്നു തുരുമ്പെടുത്ത് കിടക്കുന്നത്. ധാരാളം കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന വഴിയായതിനാൽ പ്രദേശത്തെ പാമ്പ് ശല‍്യവും അധികൃതർ ഇടപെട്ട് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ‍്യം.


രാത്രി സമയങ്ങളിൽ ഭയപ്പെട്ടാണ് നാട്ടുകാർ ഇതുവഴി സഞ്ചരിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലമാണ് ഇവിടം.

വാഹനങ്ങള്‍ ഈ ഭാഗത്തുനിന്ന് സ്റ്റേഷനിലേക്ക് നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഇഴജന്തുക്കളെ ഭയന്നുള്ള ജനങ്ങളുടെ സഞ്ചാരം ഒഴിവാക്കാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.