സ്കൂൾ വിദ്യാർഥികളെ ഉപയോഗപ്പെടുത്തി ലഹരിക്കച്ചവടം : സംഘത്തിലെ പ്രധാനി പിടിയില്‍
Friday, September 27, 2024 6:32 AM IST
നെയ്യാറ്റിൻകര : സ്കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് വ്യാപകമായി ലഹരി മരുന്ന് കടത്തും വില്‍പ്പനയും പതിവാക്കിയ സംഘത്തിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. അതിയന്നൂർ തലയല്‍ കൈതോട്ടുകോണം പ്ലാവിള പുത്തൻവീട്ടിൽ ബോസ് എന്ന ഷാൻ മാധവ (40) നെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ബോസും സംഘവും ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്‍റെ ഫലമായാണ് സംഘത്തലവനെ തന്നെ പോലീസിന് പിടികൂടാനായത്. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലൂടെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇയാള്‍ ആദ്യം ചെയ്യുകയെന്ന് പോലീസ് പറഞ്ഞു. അവരുമായി പിന്നീട് സൗഹൃദം സ്ഥാപിക്കും. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ നിരന്തരം ബന്ധപ്പെടും.

അവരുടെ താത്പര്യങ്ങളെ പരമാവധി ചൂഷണം ചെയ്ത് ക്രമേണ വിദ്യാര്‍‍ഥികളെ ലഹരി മരുന്നിന് അടിമപ്പെടുത്തുന്നതാണ് ബോസിന്‍റെ പ്രവര്‍ത്തനരീതി. ഈ വിദ്യാര്‍ഥികളെ ലഹരി മരുന്ന് കടത്തിനും ഉപയോഗിക്കാറുണ്ടായിരുന്നു. ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ കുടുംബങ്ങളുമായും ഇയാള്‍ അടുപ്പം സ്ഥാപിക്കും.

അവരുടെ സാന്പത്തിക സാഹചര്യം മനസിലാക്കി ആവുംവിധം സഹായങ്ങള്‍ നല്‍കുകയും ചെയ്യും. ജീവകാരുണ്യം എന്ന പേരില്‍ ബോസ് പലരെയും സഹായിച്ചിട്ടുള്ളതായി പോലീസിന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുമാണ് ലഹരി മരുന്നുകള്‍ എത്തിക്കുന്നത്. ബോസിന്‍റെ കെണിയിലകപ്പെടുന്ന വിദ്യാര്‍ഥികളെ സംഘാംഗങ്ങളോടൊപ്പം വാഹനങ്ങളില്‍ അയച്ച് ലഹരി മരുന്ന് കടത്തിന്‍റെ ഭാഗമാക്കും.


പന്നിഫാം, വാഹന കച്ചവടം, റിയൽ എസ്റ്റേറ്റ് എന്നിവയാണ് പ്രധാന ബിസിനസുകളായി പൊതുസമൂഹം കണക്കാക്കിയിരുന്നത്. എന്നാല്‍ ഇവയുടെയൊക്കെ മറവില്‍ ലഹരി മരുന്ന് കടത്തും വില്‍പ്പനയും ഇയാൾ കാര്യക്ഷമമായി തുടര്‍ന്നു. പ്രതി സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി ലഹരി പാർട്ടികൾ നടത്തി വന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ആഘോഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ചെറിയ അളവിൽ ലഹരി മരുന്നുകൾ അവരറിയാതെ തന്നെ നല്‍കും. അവര്‍ ലഹരിക്ക് അടിമകളാകുന്നതോടെ ഈ മേഖലയിലേയ്ക്ക് അവരെ ക്ഷണിക്കും.

ലഹരിക്കു വേണ്ടി ബോസിന്‍റെ നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ പാലിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുകയാണ് പതിവ്. ചതി തിരിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ നേരത്തെ നല്‍കിയ സഹായങ്ങളുടെയും മറ്റും പട്ടിക നിരത്തി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തും.

നെയ്യാറ്റിൻകര, ബാലരാമപുരം പോലീസ് സ്റ്റേഷനുകളിലായി അബ്കാരി ആക്ട്, അടിപിടി, ദേഹോപദ്രവം, നരഹത്യാശ്രമം തുടങ്ങിയ ഇന്ത്യൻ ശിക്ഷാനിയമ വകുപ്പുകളിൽ ആറ് അതീവ ഗുരുതര ക്രിമിനൽ കേസുകൾ ബോസിനെതിരെ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

ബോസിനെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ, നെയ്യാറ്റിൻകര ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. ഷാജി, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ, പോലീസ് സബ്ഇൻസ്പെക്ടർ കെ.സാജൻ,

സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനോയ് ജസ്റ്റിൻ, തിരുവനന്തപുരം റൂറൽ ജില്ലാ ഡാന്‍സാഫ് അംഗങ്ങളായ ഗ്രേഡ് പോലീസ് സബ് ഇൻസ്പെക്ടർ പ്രേമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ്, പത്മകുമാർ, അരുൺ എന്നിവർ ഉള്‍പ്പെടുന്നു.