വാട്ടർ ടാങ്കർലോറി സ്‌കൂൾ ബസിൽ ഇടിച്ച് 13 വിദ്യാർഥികൾക്ക് പരിക്ക്
Friday, September 27, 2024 6:21 AM IST
ടാങ്കർ ലോറി ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കാട്ടാക്കട: നിർത്തിയിരുന്ന സ്‌കൂൾ ബസിനുപിന്നിൽ വെള്ളം കൊണ്ടു പോകുകയായിരുന്ന ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 13 എൽപി സ്‌കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു.

ആമച്ചൽ കുച്ചപ്പുറം സെന്‍റ് മാത്യൂസ് എൽപി സ്‌കൂളിലെ ബസിനു പുറകിലാണ് ആമച്ചൽ ആലുംമൂട്ടിൽവച്ച് വാട്ടർ ടാങ്കർ ലോറി ഇടിച്ചത്. ഓടിക്കൂടിയ നാട്ടുകാർ അപകടത്തിൽപെട്ട വിദ്യാർഥികളെ ഉടൻ ആമച്ചൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. ഉടൻ കാട്ടാക്കട പോലീസും സ്ഥലത്തെത്തി.

ആമച്ചൽ ആശുപത്രിയിലെ പ്രാഥമിക പരിശോധനകൾക്കുശേഷം വിദഗ്ധ പരിശോധനകൾക്കായി പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കുമാറ്റി. ഇവിടെ ചികിത്സയ്ക്കുശേഷം പരിക്കു ഗുരുതരമല്ലാത്ത ഒന്പതു കുട്ടികളെ വീട്ടിലേക്ക് വിട്ടയച്ചു.

രണ്ടു കുട്ടികൾ ആമച്ചൽ ആശുപത്രിയിൽനിന്നുതന്നെ പ്രാഥമിക ചിക്കിൽസയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി. രണ്ടു കുട്ടികൾ ഇപ്പോഴും എസ്എടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുടെ തലയിലും നെറ്റിയിലും മുറിവും ചതവുമുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ല.


കാട്ടാക്കട ഭാഗത്തുനിന്നും ആലുംമൂട്ടിലേക്കുപോയ സ്കൂൾ ബസ് വിദ്യാർഥിയെ കയറ്റുന്നതിനായി നിർത്തിയതിനു തൊട്ടു പിന്നാലെയാണ് ടാങ്കർ ഇടിച്ചു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂൾബസ് മുന്നോട്ടു തെന്നി മാറുകയും ബസിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് സുരക്ഷാകമ്പികളിലും സീറ്റുകളിലും ഇടിച്ചു പരിക്കേൽക്കുകയും ചെയ്തു.

കൂടുതൽ കുട്ടികൾക്കും തലയ്ക്കും കൈയ്ക്കുമാണു കൂടുതലും പരിക്കേറ്റത്. ടാങ്കർ ഡ്രൈവർ അലക്ഷ്യമായി റോഡ് ശ്രദ്ധിക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇതിന്‍റെ അടിസ്ഥാനത്തിൽ സ്‌കൂൾ ബസിന്‍റെ സാന്നിധ്യം ശ്രദ്ധി ക്കാതെ വാഹനംഓടിച്ച് അപകടം ഉണ്ടാക്കിയതുൾപ്പെടെ കുറ്റം ചുമത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിച്ചു. കാട്ടാക്കട പോലീസും കേസെടുത്തു.