വിഴിഞ്ഞത്തുകാരുടെ "സ്വന്തം ഡോക്ടർ' ഓർമയായി
Friday, September 27, 2024 6:20 AM IST
വിഴിഞ്ഞം: ആതുരസേവനത്തിന്‍റെ മികവിനു നാലുപതിറ്റാണ്ട് മുൻപ് മദർ തെരേസപോലുംനേരിട്ടെത്തി അനുമോദിച്ച് ആശിർവദിച്ച വിഴിഞ്ഞത്തുകാരുടെ സ്വന്തം ഡോക്ടർ ഓർമയായി. വിഴിഞ്ഞംമേഖലയിലെ ആദ്യത്തെ ആശുപത്രിയായ വിൽസ് ഹോസ്പിറ്റൽ ഉടമ ഡോ. എം.ജെ. വിൽസി (80)ന്‍റെ മരണമാണ് ഒരു നാടിന്‍റെ ദുഃഖമായി മാറിയത്.

വിഴിഞ്ഞവുമായും വിഴിഞ്ഞത്തെ നാനാ ജാതി മതസ്ഥരായ ജനങ്ങളുമായി വെെകാരികമായ ഒരു ബന്ധമുണ്ടായിരുന്ന അദ്ദേഹം ജനസേവന കാര്യത്തിൽ വിഴിഞ്ഞം വിട്ടുമാറാൻ ഒരിക്കലും തയാറായില്ല. സർക്കാർ ആശുപത്രിയും മറ്റു നിരവധി സ്വകാര്യ ആശുപത്രികളും പിൽക്കാലത്ത് വന്നെങ്കിലും വിൽസ് എന്ന ഡോ ക്ടറുടെ മാറ്റു കുറഞ്ഞില്ല. കാഞ്ഞിരംകുളം സ്വദേശിയായിരുന്ന ഡോ. വിൽസ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും 1971-ൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കി.

തൊട്ടടുത്ത വർഷം 1972-ൽ വിഴിഞ്ഞത്ത് ഒരു സ്വകാര്യ ക്ലിനിക്ക് സ്ഥാപിച്ചാണ് പ്രവർത്തനം തുടങ്ങിയത്. തന്‍റെ സേവനം സാധാരണക്കാർക്ക് ലഭ്യമാക്കണമെന്ന നിശ്ചയദാർഢ്യമാണ് മറ്റു പല അവസരങ്ങൾ ഉണ്ടായിരുന്നിട്ടും സാധാരണക്കാരിൽ സാധാരണക്കാരായ മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വിഴിഞ്ഞം പ്രവർത്തന മണ്ഡലമായി അദ്ദേഹം തെരഞ്ഞെടുക്കാൻ കാരണം.

സ്വകാര്യ ക്ലിനിക്കായിട്ടും കൺസൽട്ടേഷൻ ഫീസില്ലാതെ ചികിത്സ തേടിയെത്തിവരെയും അദ്ദേഹം കെെവിട്ടില്ല. ഏറെ പിന്നോക്കം നിന്ന മേഖലയിൽ തന്‍റെ സേവനം ആവശ്യമുള്ള സാധാരണക്കാരുടെ വീടുകളിലേക്ക് നേരിട്ടെത്തി ചികിത്സിക്കാനും അദ്ദേഹം മടിച്ചില്ല. അതുവഴി ഡോ. വിൽസ് പതുക്കെ നടന്ന് കയറിയത് വിഴിഞ്ഞം ജനതയുടെ ഹൃദയങ്ങളിലേക്ക് കൂടിയായിരുന്നു.


1980-കളിൽ നഗര ഹൃദയത്തിൽ ആശുപത്രി തുടങ്ങാൻ കഴിയുമായിരുന്നിട്ടും വിഴിഞ്ഞത്തിനടുത്ത് ആഴാകുളത്ത് തന്‍റെ പേരിൽ തന്നെ നിരവധി കിടക്കകളോടെയുള്ള വിൽസ് ആശുപത്രി സ്ഥാപിച്ചു.

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസ് സമീപ പഞ്ചായത്തിലെ രണ്ടു വാർഡുകളിലെ സാധാരണക്കാരുടെ ചികിത്സ ഏറ്റെടുത്തപ്പോൾ ചികിത്സ നൽകാൻ തെരഞ്ഞെടുത്തതും ഡോ. വിൽസിനെ തന്നെയാണ്. അദ്ദേഹത്തിന്‍റെ സേവനതൽപ്പരതയും അശരണരോടുള്ള മനുഷ്യത്വപരമായ സമീപനവും മനസിലാക്കിയ മദർ തെരേസ തിരുവനന്തപുരത്തെത്തി ഡോ. വിൽസിനെ അനുമോദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.

കോവിഡ് കാലത്തുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ചില്ലറ തടസം സൃഷ്ടിക്കുന്നതുവരെ അഞ്ച് പതിറ്റാണ്ട് അദ്ദേഹം കർമനിരതനായിരുന്നു. ഭാര്യ ശാന്തജ വിൽസിനും മൂന്നു മക്കൾക്കുമൊപ്പം ആഴാകുളത്തെ വീട്ടിൽ കഴിഞ്ഞു വരവെയാണ് താൻ ഇഷ്ടപ്പെട്ട തന്നെ ഇഷ്ടപ്പെട്ട ഒരു സമൂഹത്തിൽ നിന്നും എന്നന്നേക്കുമായി കഴിഞ്ഞ ദിവസം വിടവാങ്ങിയത്.

പ്രിയപ്പെട്ട ഡോക്ടറെ അവസാനമായിക്കണ്ട് ആദരാഞ്ജലി അർപ്പിക്കാൻ ജാതി, മത ഭേദമന്യേ നൂറുകണക്കിനു പേരാണു എത്തിയത്. ആൺമക്കളും ഡോക്ടർമാരുമായ ഷെെനേയും ഷെെജുവിനെയും തന്‍റെ പാരമ്പര്യവും ആതുരാലയവും ഏല്പിച്ചാണു മടക്കം. ഏകമകൾ സൗമ്യ എൻജിനീയറാണ്. മരുമക്കളായ സീന, പത്മ ഷെെജു, സുനിൽ എന്നിവരും ഡോക്ടർമാരാണ്.