പന്തളത്ത് സെക്രട്ടറിയും കൗൺസിലും ഉഗ്രപോരിൽ; കൗൺസിൽ പിരിച്ചുവിടണമെന്നു സെക്രട്ടറി
Wednesday, September 15, 2021 11:41 AM IST
പന്തളം: നഗരസഭ കൗണ്‍സില്‍ പിരിച്ചുവിടണമെന്ന സെക്രട്ടറിയുടെ ശിപാര്‍ശ വേഗത്തില്‍ നടപ്പാക്കാനാകില്ല. നഗരപാലിക നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പേരില്‍ സെക്രട്ടറി എസ്. ജയകുമാര്‍ നല്‍കിയ കത്ത് തദ്ദേശസ്ഥാപന പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍ പരിശോധിച്ചുവരികയാണ്. ഇന്നലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നഗരസഭ സെക്രട്ടറി നേരില്‍കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു.

ബജറ്റിലും കുഴപ്പമോ?

ബജറ്റ് അവതരണത്തില്‍ നഗരസഭ കൗണ്‍സില്‍ വീഴ്ച വരുത്തിയെന്നും തയാറാക്കിയതായി പറയുന്ന ബജറ്റ് നിയമപരമല്ലെന്നുമാണ് സെക്രട്ടറി പറയുന്നത്. പന്തളത്തു നിലനില്‍ക്കുന്ന സാനിറ്റേഷന്‍ സൊസൈറ്റി നിയമപരമല്ലെന്നും സെക്രട്ടറി പറയുന്നു.

ഭരണസ്തംഭനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമപരമായി കൗണ്‍സില്‍ നിലനില്‍ക്കില്ലെന്നാണ് സെക്രട്ടറിയുടെ വാദം. ഇതിനിടെ സെക്രട്ടറിക്കെതിരെ നിലപാട് കടുപ്പിക്കാന്‍ ഭരണകക്ഷിയായ ബിജെപി തീരുമാനിച്ചു. സെക്രട്ടറിയെ മാറ്റണമെന്ന പ്രമേയം ഇന്നലെകൂടിയ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങി.

ഭരണം സ്തംഭനത്തിൽ‌

നഗരസഭയുടെ സുഗമമായ നടത്തിപ്പിന് വേണ്ട ഉപദേശവും പിന്തുണയും നല്‍കേണ്ട നഗരസഭ സെക്രട്ടറി എസ്.ജയകുമാര്‍ നഗരസഭ ഭരണത്തെ സ്തംഭനത്തിലേക്ക നയിക്കുന്ന നടപടികള്‍ക്കെതിരെ ഭൂരിപക്ഷ തീരുമാനപ്രകാരം സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍ പ്രമേയം അവതരിപ്പിക്കുകയും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീന പിന്താങ്ങുകയും ചെയ്തു.

ഭൂരിപക്ഷ തീരുമാനപ്രകാരം പ്രമേയം പാസാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച കോവിഡ് രോഗികള്‍ക്കുള്ള സിഎസ്എല്‍റ്റിസി പോലും പൂട്ടാനുള്ള സെക്രട്ടറിയുടെ ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ ഭരണസമിതി പ്രതിഷേധിച്ചു.

കൗൺസിൽ കൂടാമോ?

1995ലെ നഗരസഭ 17/4 ഇ ചട്ടപ്രകാരം ''കൗണ്‍സില്‍ പിരിച്ചുവിടാന്‍ മുനിസിപ്പല്‍ സെക്രട്ടറി ഗവണ്‍മെന്റ് സെക്രട്ടറിക്ക് പരാതി നല്‍കിയ സാഹചര്യത്തിലും സെക്ഷന്‍ 271 കെ പ്രകാരം ഗവണ്‍മെന്‍റ് സെക്രട്ടറി മുഖേന സിവില്‍ കോടതിയുടെ അധികാരമുള്ള ഓംബുഡ്‌സ്മാനില്‍ പരാതി നിലനില്‍ക്കുമ്പോള്‍ കൗണ്‍സില്‍ കൂടാന്‍ നിയമപരമായി അവകാശമില്ലെന്നു യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയും അഭിപ്രായപ്പെട്ടു.

ഇന്നലെ കൂടിയ കൗണ്‍സിലിലും യുഡിഎഫ് ഇതു ചൂണ്ടിക്കാട്ടിയായിരുന്നു കൗണ്‍സില്‍ പിരിച്ചുവിടാന്‍ ശിപാര്‍ശ നിലനില്‍ക്കുമ്പോള്‍ കൗണ്‍സില്‍ കൂടി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നും ഫലത്തില്‍ ഭരണസ്തംഭനമാണെന്നുംനിയോജക മണ്ഡലം കണ്‍വീനര്‍ പഴകുളം ശിവദാസന്‍ പറഞ്ഞു.